Monday 25 April 2022

കെ-റെയിലും കാൾ മാർക്‌സും

ബിപിൻ ബാലറാം


"The anatomy .. of civil society is to be sought in political economy" - Karl Marx  

കെ-റെയിലിനെക്കുറിച്ചുള്ള ചർച്ചകളിൽ കെ. മാർക്സിന്റെ പേര് എവിടെയും ഉയർന്നു കേൾക്കുന്നില്ല. പദ്ധതി ഏതുവിധേനയും നടപ്പാക്കും എന്ന് ശാഠ്യം പിടിക്കുന്ന ഇടതുമുന്നണിയിലെ ഏറ്റവും വലിയ രണ്ട് പാർട്ടികൾ "മാർക്സിസ്റ്റ്‌" എന്നാണ്  സ്വയം അടയാളപ്പെടുത്തുന്നത്. എന്നാൽ ഈ പദ്ധതിയെ പിന്തുണക്കാൻ അവർ ഉപയോഗിക്കുന്നത് മാർക്സിസത്തെയല്ല, മറിച്ച് വിശുദ്ധവും ചോദ്യങ്ങൾക്കതീതവുമായ "വികസനം" എന്ന ആശയത്തെയാണ്. പദ്ധതിയെ എതിർക്കുന്നവർക്കും മാർക്സിസത്തിന്റെ ആവശ്യകത തോന്നിയിട്ടില്ല. എതിർപ്പുകൾ മിക്കവാറും അടിസ്ഥാനമാക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങളും, ഹൈസ്പീഡ് റെയിൽവേ ലൈനിന്റെ സാങ്കേതികത്വങ്ങളും കുടിയിറക്കപ്പെടുന്ന മനുഷ്യരുടെ കണ്ണീരും ആണ്. അങ്ങനെ ഇടതിനാലും വലതിനാലും, പരിസ്ഥിതിവാദികളാലും സാങ്കേതികവിദഗ്ദരാലും, വികസനവിരുദ്ധരാലും വികസനാസക്തരാലും, സാമൂഹികമാധ്യമങ്ങളിൽ പോരടിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഭക്തരാലും, പൂർണ്ണമായ് തഴയപ്പെട്ട്‌ കെ. മാർക്സ് കെ-റെയിൽ ചർച്ചകളുടെ ഓരത്തു കുത്തിയിരിപ്പാണ്. എന്നാൽ, ഏതൊരു സാമൂഹിക ചർച്ചയുടെ കാര്യത്തിലും എന്ന പോലെ, ഈ ചർച്ചയുടെയും ഓരത്തിലിരിക്കേണ്ട ആളല്ല കാൾ മാർക്സ്. സാമാന്യബോധം വിശുദ്ധവൽക്കരിക്കുന്ന സകലതിനെയും തച്ചുടക്കുന്ന സ്വഭാവം മാർക്സിന്റെ ചിന്തക്കുണ്ട്; "വിശുദ്ധവികസന"ത്തിന്റെയും അടിത്തറ മാന്തേണ്ടത് മാർക്സിനെ ഉപയോഗിച്ചാണ്!

തുടങ്ങേണ്ടത് ശരിയായ ചോദ്യങ്ങൾ ഉന്നയിച്ച് കൊണ്ട് 

ഇതിന്റെ ആദ്യ പടി എന്നത് ഇടതും വലതും വിദഗ്ധരും വിമതരും ഭക്തരും കൂടി ഈ ചർച്ചയെ ഒതുക്കിവെച്ചിരിക്കുന്ന ഭൂമികയിൽ നിന്നും അതിനെ മോചിപ്പിക്കുക എന്നതാണ്. ചർച്ചകളുടെ ആഴവും പരപ്പും ഇന്ന് വ്യവസ്ഥയുടെ സാമാന്യബോധത്തിനകത്ത് തളച്ചിടപ്പെടുകയാണ്. അതിന് മൗലികതയും വിശാലതയും കൈവരുമ്പോൾ മാത്രമാണ് ഓരത്തിരിക്കുന്ന മാർക്സ് ചർച്ചയുടെ നടുവിൽ സ്ഥാനം പിടിക്കുന്നത്. പൊളിറ്റിക്കൽ ഇക്കോണമിയെ കുറിച്ചുള്ള തന്റെ വിഖ്യാതമായ പഠനത്തിൽ മൗറിസ് ഡോബ് ഓർമ്മിപ്പിക്കുന്ന ഒരു കാര്യമുണ്ട്, പ്രത്യയശാസ്ത്രം ഒളിച്ചു കടത്തപ്പെടുന്നത് ഉത്തരങ്ങളിൽ അല്ല, ചോദ്യങ്ങളിൽ തന്നെയാണ്. ഉയർന്നു വരുന്ന ചോദ്യങ്ങൾക്ക് "പുരോഗമനപരമായ" ഉത്തരങ്ങൾ കൊടുക്കുന്നതിനെയല്ല മാർക്സിസം എന്ന് വിളിക്കുന്നത്. ഉത്തരങ്ങളുടെ വ്യാപ്തി ചോദ്യങ്ങളാണ് നിർണ്ണയിക്കുന്നത് എന്നും, അതുകൊണ്ട് വിശകലനത്തെ വ്യവസ്ഥയുടെ അതിർവരമ്പിനുള്ളിൽ പരിമിതപ്പെടുത്തുന്ന ചോദ്യങ്ങളുടെ പ്രത്യയശാസ്ത്രം അനാവരണം ചെയ്യപ്പെടണമെന്നും, യഥാർത്ഥ ചോദ്യം അതല്ല ഇതാണ് എന്നും ഓർമ്മപ്പെടുത്തുന്നതിനെയാണ് മാർക്സിസം എന്ന് പറയുന്നത്. കെ-റെയിലിന്റെ കാര്യത്തിലും കെ. മാർക്സിന്റെ ഇടപെടലിന്റെ ആദ്യപടി ഇത് തന്നെയാണ്.



കേരളം പോലെ ജനനിബിഢമായ ഒരു പ്രദേശത്തെ ഗതാഗതപ്രശ്നത്തിന്‌ പരിഹാരം കാണേണ്ടതിന്റെ ആവശ്യകത, കേരളത്തിന്റെ "വികസനകുതിപ്പിന്" ഇത്തരം പദ്ധതികൾ നൽകുന്ന ഊർജ്ജം, മാറുന്ന ലോകത്തിന്റെ വേഗത്തിനൊപ്പമെത്താൻ നമ്മുടെ യാത്രാസംവിധാനങ്ങൾ സജ്ജമാവേണ്ടതിന്റെ ആവശ്യം, ഇപ്പോൾ തന്നെ ലോലമായ കേരളത്തിന്റെ പരിസ്ഥിതിക്ക് ഇത്തരം ഒരു പദ്ധതി ഉണ്ടാക്കാവുന്ന ക്ഷതം, ആഗോളമാന്ദ്യവും മഹാമാരിയും കൊണ്ട് നടുവൊടിഞ്ഞ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് മുപ്പത്തിമൂവായിരം കോടി ബാദ്ധ്യത ഉണ്ടാക്കുന്ന ആഘാതം, നാലരമണിക്കൂറിൽ തിരുവനന്തപുരത്ത് എത്തുക എന്നതാണോ ഇന്ന് കേരളജനത അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്ന ചോദ്യം,  മണിക്കൂറിൽ ഇരുന്നൂറ് കിലോമീറ്റർ കൈവരിക്കുന്നതിനുള്ള സാങ്കേതിക പരിമിതികൾ, ഇനി കൈവൈരിച്ചാലും "എങ്ങോട്ട് പായുന്നു ഹേ ഇത്ര തിടുക്കത്തിൽ" എന്ന ദാർശനിക സമസ്യ - ചർച്ച കുടുങ്ങിക്കിടക്കുന്നത് ഇതിലൊക്കെയാണ്. ഇതെല്ലാം അപ്രധാനം ആണ് എന്നല്ല, അടിസ്ഥാനപരമായ ചോദ്യമോ പ്രശ്നമോ ഇതൊന്നും അല്ല എന്നാണ് പറയുന്നത്.

ഒരു വികസനപദ്ധതിയെയും നമുക്ക് ശൂന്യതയിൽ നിന്നുകൊണ്ട് വിലയിരുത്താൻ ആവില്ല. കേവലമായ സാങ്കേതിക-പാരിസ്ഥിതിക-സാമ്പത്തിക വാദങ്ങൾ കൊണ്ട് ഒരു പദ്ധതിയുടെയും ശരിയും തെറ്റും അളക്കാൻ കഴിയില്ല. പദ്ധതിയുടെ സാമൂഹിക-വർഗ്ഗ അടിസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ മാത്രമേ ഇത്തരം വാദങ്ങൾക്ക് അർത്ഥമുണ്ടാവുന്നുള്ളു. ലെനിൻ നിരന്തരമായി സൂചിപ്പിച്ചിരുന്നത് പോലെ, "There is no abstract truth; truth is always concrete." ഏത് സാമൂഹിക സാഹചര്യത്തിൽ, ആർക്കുവേണ്ടി, എന്തിന്, ആര്, എങ്ങനെയാണ് ഒരു പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമേ ഏത് പദ്ധതിയെയും വിലയിരുത്താൻ ആവൂ. കെ - റെയിലിന്റെ കാര്യത്തിലും ഇത് തന്നെയാണ് സത്യം. ഈ പദ്ധതിയുടെ അടിസ്ഥാനപരമായ സാമൂഹിക-വർഗ്ഗ പ്രചോദനത്തെക്കുറിച്ചും അതിന്റെ യഥാർത്ഥ ഗുണഭോക്താക്കളെക്കുറിച്ചും ഉള്ള കൃത്യമായ ധാരണയുടെ പശ്ചാത്തലത്തിൽ മാത്രമേ ഇന്ന് കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട് നടന്ന് വരുന്ന സാങ്കേതിക-പാരിസ്ഥിതിക-സാമ്പത്തിക ചർച്ചകൾ അർത്ഥവത്താവുന്നുള്ളു.

ഗതാഗത വികസനം എന്ന പ്രത്യയശാസ്ത്രകുമിള 

യാത്രാസംവിധാനങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എത്രയോ ദശകങ്ങളായി നടന്നുവരുന്ന കോലാഹലങ്ങളുമായി ബന്ധപ്പെടുത്തി വേണം നാം കെ-റെയിലിനെ കുറിച്ചുള്ള വിവാദങ്ങളെയും സമീപിക്കാൻ. വെള്ളം, ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങൾക്കെല്ലാം മുകളിലാണ് യാത്രാസൗകര്യങ്ങൾക്ക് കിട്ടുന്ന സാമൂഹിക പ്രാധാന്യം. റോഡുകളുടെ ശോചനീയാവസ്ഥ ഒന്നാം പേജിൽ കളർ ഫോട്ടോ സഹിതം വെണ്ടക്കയാവുമ്പോൾ വെള്ളക്ഷാമത്താൽ വലയുന്ന ഗ്രാമത്തിന്റെ അവസ്ഥയും പട്ടിണികൊണ്ട് മരിക്കുന്ന ആദിവാസി ഊരുകളുടെ വാർത്തയും എട്ടാം പേജിലെ കോളം ന്യൂസാണ്. ലംബോർഗിനി വാങ്ങിയിട്ട് റോഡിലിറക്കാൻ പറ്റാത്ത യുവനടന്റെ കരളലിയിപ്പിക്കുന്ന അവസ്ഥയും, കാറിലിരുന്ന് മേക്കപ്പ് ഇടാൻ സാധിക്കാത്ത സീരിയൽ നടിയുടെ ദുഃഖവും നമ്മുടെ മാധ്യമങ്ങൾ തുടരൻ ആയി പ്രസിദ്ധീകരിച്ചതാണ്. ഗതാഗതസംവിധാനങ്ങളുടെ നവീകരണം എന്ന ആശയം നിരന്തരമായി ഉന്നയിക്കാത്ത ഒരു പത്രമോ വാർത്താചാനലോ "പൗരപ്രമുഖ"നോ കേരളത്തിൽ ഇല്ല. ദശകങ്ങളായുള്ള ഈ പ്രചാരവേല "വികസന"ത്തിന്റെ ഏറ്റവും വലിയ അളവുകോൽ റോഡുകളുടെ വീതിയും നിരപ്പും ആണ് എന്ന ചിന്തയിലേക്ക് കേരളീയ സാമാന്യബോധത്തെ കൊണ്ടെത്തിച്ചിരിക്കുകയാണ്.

ഇത് ഒരു യാദൃശ്ചികത അല്ല, ഒരു പ്രത്യയശാസ്ത്രനിർമ്മിതി ആണ്. വ്യവസ്ഥയുടെ നിലനിൽപ്പിന്റെയും പുനരുൽപ്പാദനത്തിന്റെയും ആവശ്യങ്ങൾ, ഭരണവർഗ്ഗത്തിന്റെ ആവശ്യങ്ങൾ എന്നിവയെല്ലാം ജനങ്ങളുടെയും സമൂഹത്തിന്റെയാകെയും ആവശ്യങ്ങളായി അവതരിപ്പിക്കുക എന്നതാണ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനപ്രവർത്തനരീതി. ഇവിടെയും ഇത് തന്നെയാണ് പിന്തുടരപ്പെടുന്നത്. ഗതാഗതസംവിധാനങ്ങളും ആ രംഗത്തെ അടിസ്ഥാനസൗകര്യവികസനങ്ങളും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് വേണ്ടിയാണ് എന്നാണ് വെപ്പ്. ജനങ്ങൾക്ക് യാത്രചെയ്ത് അവരുടെ അമ്മയേയോ അച്ഛനേയോ ഭാര്യയേയോ ഭർത്താവിനേയോ കുട്ടികളേയോ കാമുകനേയോ കാമുകിയേയോ സുഹൃത്തുക്കളേയോ ഒക്കെ അനായാസേന സന്ദർശിക്കാനുള്ള സൗകര്യമൊരുക്കുക എന്നതാണ് ഇവയുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ ഇത് വ്യവസ്ഥയുടെ ആവശ്യങ്ങൾ "പൊതുനന്മക്കായി" എന്ന ലേബലിൽ ഒളിച്ചുകടത്താനുള്ള ഒരു ശ്രമം മാത്രമാണ്.  ഈ പ്രത്യയശാസ്ത്രനിർമ്മിതിയുടെ ഭൗതികമായ പ്രചോദനം എന്താണ് എന്ന് അന്വേഷിക്കുമ്പോൾ ആണ്  കെ - റെയിൽ ചർച്ചകളിൽ കെ. മാർക്സ് രംഗപ്രവേശം ചെയ്യുന്നത്. ഗതാഗതസംവിധാനങ്ങൾക്ക് മുതലാളിത്തവ്യവസ്ഥയിൽ ഉള്ള പ്രാധാന്യം കാൾ മാർക്സിന്റെ ആശയങ്ങൾ ഉപയോഗിച്ച് മനസ്സിലാക്കുമ്പോൾ മാത്രമാണ് ഈ പ്രത്യയശാസ്ത്രകുമിള പൊട്ടുന്നത്.

കെ-റെയിൽ "മൂലധന"ത്തിന്റെ കണ്ണിലൂടെ

മുതലാളിത്തവ്യവസ്ഥയുടെ വിശകലനത്തിനായി മാർക്സ് അവലംബിച്ച രൂപരേഖ തന്നെ ആ വ്യവസ്ഥയിൽ ഗതാഗതസംവിധാനങ്ങൾക്കുള്ള പ്രാധാന്യം കാണിച്ചുതരുന്നതാണ്. മൂലധനം ആദ്യ വാള്യം മാർക്സ് മാറ്റിവെക്കുന്നത് ഉത്പാദനപ്രക്രിയയുടെ പഠനത്തിനായാണ്. ഒന്നാം വാള്യത്തിലെ രംഗം ഫാക്ടറിയാണ്. എന്നാൽ ഉത്പാദിപ്പിക്കപ്പെട്ട സാധനങ്ങൾ ഫാക്ടറിയിൽ തന്നെ ഇരുന്നാൽ ഈ വ്യവസ്ഥ നിലനിൽക്കില്ല. അവയെ ഉപഭോക്താവിലേക്ക് എത്തിക്കുന്ന പ്രക്രിയ പ്രധാനമാണ്. അതിനാൽ രണ്ടാം വാള്യത്തിൽ മാർക്സ് പഠനവിധേയമാക്കുന്നത് ഉത്പന്നങ്ങളുടെ സർക്കുലേഷൻ പ്രക്രിയ ആണ്. മൂന്നാം വാള്യത്തിലാണ് മാർക്സ് മുതലാളിത്തവ്യവസ്ഥയെ അതിന്റെ സമഗ്രരൂപത്തിൽ പഠിക്കുന്നതും അതിന്റെ പ്രത്യക്ഷരൂപങ്ങൾ വിശകലനം ചെയ്യുന്നതും. ഈ വിശകലനം ആദ്യരണ്ട്‍ വാള്യങ്ങളിലെയും ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളതാണ്.

ഉത്പന്നങ്ങളുടെ സർക്കുലേഷൻ പ്രക്രിയ (process of circulation of commodities) പഠനവിധേയമാക്കുന്ന രണ്ടാം വാള്യത്തിലെ പ്രധാന ആശയങ്ങളിൽ ഒന്ന് വിറ്റുവരവ് സമയം (turnover time) എന്നതാണ്. ഇത് ഉത്പാദനസമയത്തിന്റെയും സർക്കുലേഷൻ സമയത്തിന്റെയും ആകെത്തുക ആണ്. അതായത് ഒരു ഉത്പന്നം നിർമ്മിക്കുന്നതിന് വേണ്ടി അതിന്റെ മുതലാളി മുടക്കിയ മൂലധനം ലാഭവും ചേർന്ന് തിരിച്ചുവരാൻ എടുക്കുന്ന സമയമാണ് വിറ്റുവരവ് സമയം. ഈ വിറ്റുവരവ് സമയം കൂടുന്നത് ലാഭത്തിന്റെ അളവിനെയും ലാഭനിരക്കിനെയും ഉത്പാദനപ്രക്രിയയുടെ തുടർച്ചയെയും എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്ന് മാർക്സ് രണ്ടാം വാള്യത്തിൽ വിശദമായി പഠിക്കുന്നുണ്ട്. അത് കൊണ്ട് വിറ്റുവരവ് സമയം പരമാവധി കുറചു കൊണ്ട് വിറ്റുവരവ് നിരക്ക് (rate of turnover) ഉയർത്തുക എന്നത് മുതലാളിത്തവ്യവസ്ഥയുടെ തന്നെ ആവശ്യമാണ്. ഇവിടെയാണ് സുഗമവും കാര്യക്ഷമവുമായ ഗതാഗത സംവിധാനവും അതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളും മുതലാളിത്തത്തിനും ഭരണവർഗ്ഗത്തിനും അങ്ങേയറ്റം പ്രധാനമായി മാറുന്നത്. ഈ പ്രാധാന്യമാണ് ഗതാഗതരംഗത്ത് ഭീമമായി മുതൽമുടക്കാൻ മുതലാളിത്തവ്യവസ്ഥ ഭരണകൂടത്തിന് മേൽ നിരന്തരമായി ചെലുത്തുന്ന സമ്മർദ്ദത്തിന്റെ യഥാർത്ഥ കാരണം. എന്നാൽ ഈ സമ്മർദ്ദം തങ്ങളുടെ ലാഭവിഹിതത്തിന് കോട്ടം തട്ടാതിരിക്കാൻ വേണ്ടി ഉള്ളതാണ് എന്ന് വന്നാൽ അതിന് ജനസമ്മതി ഉണ്ടാവില്ല. അതിനാൽ അതിനെ "പൊതുനന്മ"ക്ക് വേണ്ടിയുള്ളതായി അവതരിപ്പിക്കേണ്ടതുണ്ട്. അതാണ് മുതലാളിത്തം അതിന്റെ പ്രത്യയശാസ്ത്രസംവിധാനങ്ങൾ വഴി ഭംഗിയായി നിർവ്വഹിക്കുന്നത്. അങ്ങനെയാണ് എട്ടുവരിപാത വരുന്നത് തിരുവനന്തപുരത്തുള്ള ഒരാൾക്ക് വാരാന്ത്യങ്ങളിൽ വേഗത്തിൽ അല്ലലില്ലാതെ കണ്ണൂരിലെ വീട്ടിൽ പോയി മീൻകറിയും കൂട്ടി ചോറുണ്ണാനുള്ള വേണ്ടിയാണ് എന്ന തെറ്റിദ്ധാരണ ജനങ്ങളിൽ ഉണ്ടാവുന്നത്!

നവലിബറൽ ഘട്ടത്തിൽ, ഫിനാൻസ് മൂലധനത്തിന്റെ വ്യാപനത്തോടെ, സർക്കുലേഷൻ സമയം കുറക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുകയാണ്. കാരണം നവലിബറൽ കാലഘട്ടം മുതലാളിത്തവ്യവസ്ഥയുടെ വൈരുദ്ധ്യങ്ങളുടെ പട്ടികയിൽ ഒന്നുകൂടെ കൂട്ടിച്ചേർക്കുന്നുണ്ട്. ഫിനാൻസ് മൂലധനത്തിന്റെ ഭീമമായ വളർച്ച ബാങ്കിങ് മേഖലയിൽ ഉണ്ടാക്കിയ വലിയമാറ്റങ്ങളും വിവരസാങ്കേതികവിദ്യയുടെ വിപുലമായ ഉപയോഗവും പണമൂലധനത്തിന്റെ (money capital) സർക്കുലേഷന് ആവശ്യമായ സമയം നിമിഷങ്ങൾ മാത്രമാക്കി ചുരുക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഉൽപ്പന്നങ്ങളുടെ സർക്കുലേഷന് പണമൂലധനവ്യാപനത്തിന്റെ വേഗതക്കൊപ്പമെത്താൻ ആവുന്നില്ല എന്നത് ലാഭസാക്ഷാത്കാരത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. ഈ വൈരുദ്ധ്യം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നവലിബറൽ മുതലാളിത്തം ഗതാഗതസംവിധാനങ്ങൾക്കായുള്ള മുറവിളി ശക്തമാക്കിയിരിക്കുന്നത്.

കേരളത്തിലെ മുതലാളി-ഭരണ വർഗ്ഗം ഇവിടുത്തെ ഗതാഗതസംവിധാനങ്ങൾ അടിയന്തരമായി മെച്ചപ്പെടണം എന്ന് വാശിപിടിക്കുന്നതിന് ഒരു പ്രധാന കാരണം കൂടി ഉണ്ട്. മുതലാളിത്തവ്യവസ്ഥയിൽ ഒരു ഉത്പന്നത്തിന്റെ മൂല്യം നിർണ്ണയിക്കപ്പെടുന്നത് അതിന്റെ നിർമ്മാണത്തിൽ ചെലവഴിക്കപ്പെട്ട അദ്ധ്വാനത്തെ അടിസ്ഥാനപ്പെടുത്തിയാണ്.  ഈ അദ്ധ്വാനം രണ്ട് തരത്തിൽ ഉള്ളതാണ്. ഒന്ന്, അതിന്റെ നിർമ്മാണപ്രവർത്തനത്തിൽ നേരിട്ട് ചെലവഴിക്കപ്പെടുന്നത്; രണ്ട്, അത് ഉപഭോക്താക്കളിൽ എത്തിക്കുന്ന ഗതാഗത പ്രക്രിയയിൽ ചെലവഴിക്കപ്പെടുന്നത്. എന്നാൽ മാർക്സിന്റെ പ്രധാനപ്പെട്ട ഉൾക്കാഴ്ചകളിൽ ഒന്ന്, ഉത്പന്നങ്ങളുടെ മൂല്യം നിർണ്ണയിക്കപ്പെടുന്നത് അതിനുവേണ്ടി സാമൂഹികമായി ആവശ്യമായി വരുന്ന അദ്ധ്വാനത്തിന്റെ (socially necessary labour) അടിസ്ഥാനത്തിൽ മാത്രം ആണ് എന്നതാണ്. സാമൂഹികമായി ആവശ്യമായി വരുന്ന അദ്ധ്വാനം എന്നത് ഒരു രാജ്യത്തെ ശരാശരി അദ്ധ്വാനവൈദഗ്ദ്ധ്യവും ശരാശരി അടിസ്ഥാനസൗകര്യങ്ങളും കണക്കിലെടുത്താണ് നിർണ്ണയിക്കുന്നത്. പ്രധാനമന്ത്രിയുമായി കെ-റെയിലിനെ കുറിച്ചുള്ള ചർച്ചക്ക് ശേഷമുള്ള പത്രസമ്മേളനത്തിൽ ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് "സംസ്ഥാനത്തെ റോഡ് ഗതാഗതത്തിന്റെ വേഗം മറ്റു സംസ്ഥാനങ്ങളെക്കാൾ 40 ശതമാനം കുറവാണ്. റെയില്‍ ഗതാഗതത്തിനു 30 ശതമാനം വേഗക്കുറവുണ്ട്" എന്നാണ്. അങ്ങനെ വരുമ്പോൾ കേരളത്തിൽ ചരക്ക് ഗതാഗതത്തിന് മറ്റ് സംസ്ഥാനങ്ങളേക്കാൾ ചെലവ് വരും. പക്ഷെ ഈ അധികച്ചെലവ് ഉപഭോക്താവിൽ നിന്നും ഈടാക്കാൻ സാധിക്കില്ല, കാരണം മൂല്യവും വിലയും നിർണയിക്കപ്പെടുന്നത് രാജ്യത്തെ ശരാശരി ഗതാഗതസൗകര്യത്തിന്റെ അടിസ്ഥാനത്തിൽ ആണ്. കേരളത്തിൽ ഈ ശരാശരിക്ക് താഴെയാണ് സൗകര്യങ്ങൾ എങ്കിൽ അത് കാരണം ഉണ്ടാവുന്ന അധികച്ചിലവ് ലാഭത്തിൽ നിന്നാണ് കുറക്കപ്പെടുന്നത്. അങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഗതാഗതസംവിധാനങ്ങളുടെ നിലവാരമില്ലായ്മ ഇവിടുത്തെ മുതലാളിവർഗ്ഗത്തിന്റെ ലാഭവിഹിതത്തെ പ്രതികൂലമായി ബാധിക്കുന്നത്. അതുകൊണ്ടുതന്നെയാണ് യാത്രാസംവിധാനങ്ങളുടെ വികസനം അവരുടെ ആവശ്യമായി വരുന്നത്.

പക്ഷെ, മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് കെ-റെയിലുമായി എന്ത് ബന്ധം എന്ന് ചിലരെങ്കിലും ആശ്ചര്യപ്പെട്ടേക്കാം. കാരണം അവയെല്ലാം ചരക്ക് ഗതാഗതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കാര്യങ്ങളാണ്; കെ-റെയിൽ പ്രധാനമായും ജനസഞ്ചാരത്തിനായുള്ള ഒരു സംവിധാനമാണ്. ചരക്ക് നീക്കത്തെ സംബന്ധിച്ചുള്ള ആശയങ്ങൾ ജനസഞ്ചാരസംവിധാനത്തിന് ബാധകമാവുന്നത് എങ്ങനെ? എന്നാൽ ഈ ആശ്ചര്യം മുതലാളിത്തവ്യവസ്ഥയിൽ ഉത്പന്നങ്ങളും ജനങ്ങളും തമ്മിൽ യാതൊരു വ്യത്യാസവുമില്ല എന്ന അടിസ്ഥാനസത്യം തിരിച്ചറിയാത്തതിൽ നിന്നും ഉടലെടുക്കുന്ന ഒന്നാണ്. ജനങ്ങളുടെ അദ്ധ്വാനശേഷി ഒരു ഉത്പന്നമായി മാറുന്ന വ്യവസ്ഥയാണ് മുതലാളിത്തം. ഈ വ്യവസ്ഥയെയും അതിലെ ഭരണവർഗ്ഗത്തെയും സംബന്ധിച്ചെടുത്തോളം സാധാരണജനങ്ങൾ അദ്ധ്വാനശേഷി എന്ന ഉത്പന്നത്തിന്റെ വാഹകർ മാത്രമാണ്.  അതുകൊണ്ട് തന്നെ ഉത്പന്നങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയും യന്ത്രസാമഗ്രികളുടെയും ജനങ്ങളുടെയും സർക്കുലേഷൻ തമ്മിൽ വ്യവസ്ഥക്ക് വലിയ വേർതിരിവൊന്നും ഇല്ല. മുതലാളിത്തത്തിന് ഇവയെല്ലാം മൂലധനത്തിന്റെ വ്യത്യസ്ഥരൂപങ്ങൾ മാത്രം! മൂലധനത്തിന്റെ മറ്റ് രൂപങ്ങളുടെ സുഗമമായ സർക്കുലേഷൻ പോലെ തന്നെ ജനങ്ങളുടെ യാത്രാസംവിധാനവും വ്യവസ്ഥയുടെ നിലനിൽപ്പിന് പ്രധാനമാവുന്നത് ഇതുകൊണ്ടാണ്. മൂലധനത്തിന്റെയും തൊഴിൽസ്ഥാപനങ്ങളുടെയും വലിയ നഗരങ്ങളിലേക്കുള്ള കേന്ദ്രീകരണം ജനങ്ങളുടെ സർക്കുലേഷൻന്റെ പ്രാധാന്യം വർദ്ധിപ്പിച്ചിരിക്കുകയാണ്.

മുതലാളിത്തവികസനവും ഇടതുപക്ഷവും

കെ-റെയിൽ ഉൾപ്പെടെയുള്ള ഗതാഗതരംഗത്തെ എല്ലാ വമ്പൻ പദ്ധതികളും ആർക്ക് വേണ്ടിയുള്ളവ ആണെന്നും എന്തിന് വേണ്ടി ഉള്ളതാണെന്നും മാർക്സിന്റെ ആശയങ്ങൾ സംശയലേശമന്യേ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. ഇത് മുതലാളിത്തവ്യവസ്ഥയുടെ സുഗമമായ നിലനിൽപ്പ് ലക്‌ഷ്യം വെച്ചുള്ള പദ്ധതികൾ ആണ്; ആ വ്യവസ്ഥയുടെ കാവലാളുകൾ ആയിട്ടുള്ള ഒരു വരേണ്യവർഗ്ഗം മാത്രമാണ് ഇവയുടെ യഥാർത്ഥ ഗുണഭോക്താക്കൾ. ഈ സത്യം ഖണ്ഡിക്കാൻ ബുദ്ധിമുട്ടാണ് എന്ന് മനസ്സിലാക്കുന്ന ചില ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്നും കെ-റെയിൽ അടക്കമുള്ള പദ്ധതികളെ ന്യായീകരിക്കാൻ ഉയർന്ന് കേൾക്കുള്ള ഒരു വാദം വളരെ കൗതുകകരമാണ്. അത് ഇപ്രകാരമാണ്: മുതലാളിത്തത്തിന്റെ വളർച്ചയാണ് സോഷ്യലിസത്തിലേക്ക് നയിക്കുന്നത് എന്ന് മാർക്സ് പറയുന്നുണ്ട്; അതിനാൽ മാർക്സിസ്റ്റ് പാർട്ടികൾ മുതലാളിത്തവികസനപദ്ധതികൾ നടപ്പാക്കുന്നതിൽ തെറ്റില്ല! സിംഗൂർ-നന്ദിഗ്രാം സമയത്ത് ബംഗാളിലെ സിപിഎം ന്റെ "വികസനോന്മാദ"ത്തെ ന്യായീകരിക്കാനും ഈ വാദം ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ ഇത് മാർക്സിസത്തിന്റെ പൂർണ്ണമായും ഉള്ള വക്രീകരണം ആണ്.

മുതലാളിത്തത്തിന്റെ വളർച്ചയാണ് സോഷ്യലിസത്തിലേക്ക് വഴിതെളിക്കുന്നത് എന്ന മാർക്സിന്റെ ആശയം വൈരുദ്ധ്യാത്മകമായ ഒന്നാണ്. സോഷ്യലിസത്തിന് വേണ്ട വസ്തുനിഷ്ഠമായ സാഹചര്യങ്ങൾ (objective conditions) സൃഷ്ടിക്കുന്നത് മുതലാളിത്ത വളർച്ചയാണ്. എന്നാൽ ഈ വളർച്ചയുടെ ഫലമായി മുതലാളിത്തം സ്വാഭാവികമായി സോഷ്യലിസമായി പരിണമിക്കില്ല. മുതലാളിത്തവളർച്ച സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങളും പ്രതിസന്ധികളും മുതലെടുക്കാൻ പറ്റുന്ന ആത്മനിഷ്ഠമായ സാഹചര്യങ്ങൾ (subjective conditions) കൂടി അതിന് ആവശ്യമാണ്. വർഗ്ഗബോധത്തിലൂടെയും സംഘടനയിലൂടെയും ഈ സാഹചര്യങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതാണ് മാർക്സിസ്റ്റ് പാർട്ടികളുടെ പ്രധാന കടമ. മുതലാളിത്തവ്യവസ്ഥയ്ക്കെതിരെയുള്ള ദൈനംദിനമായ സന്ധിയില്ലാ സമരങ്ങളിലൂടെ മാത്രമേ അത് സാധിക്കുകയുള്ളൂ. ഇതിന് പകരം, ഈ പരിണാമം യാന്ത്രികമായി സംഭവിക്കുന്ന ഒന്നാണ് എന്ന വ്യാമോഹത്തിന് അടിമപ്പെട്ട് മുതലാളിത്തം വളർത്താൻ ഇറങ്ങിപുറപ്പെട്ടാൽ, ജനങ്ങൾ അത്തരം പാർട്ടികളെ മുതലാളിത്തത്തിന്റെയും മുതലാളിമാരുടെയും കിങ്കരന്മാരായി മാത്രമേ കാണുകയുള്ളു. അതുകൊണ്ട് തന്നെ ജനമനസ്സുകളിൽ കളങ്കിതരാക്കപ്പെട്ട അത്തരം പാർട്ടികൾക്ക് ഒരിക്കലും അവരെ വിപ്ലവകരമായ സാമൂഹികമാറ്റത്തിനായി സംഘടിപ്പിക്കാൻ ആവില്ല. മാർക്സിന്റെ ആഴമേറിയതും വൈരുദ്ധ്യാത്മകവും ആയ ഉൾക്കാഴ്ചകളെ എങ്ങനെയാണ് ഇടതുപക്ഷവൃത്തങ്ങൾ അവരുടെ മുതലാളിത്തദാസ്യവേല മറച്ചു വെക്കുന്നതിനുള്ള യാന്ത്രികവാദങ്ങളായി വക്രീകരിക്കുന്നത് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇത്.

ഇത് നമ്മെ കൊണ്ടെത്തിക്കുന്നത് അടുത്ത ചോദ്യത്തിലേക്കാണ്: മുതലാളിത്തവ്യവസ്ഥക്ക് വേണ്ടിയുള്ള ഈ പദ്ധതി ആരാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്? ഈ പദ്ധതി ഏത് വിധേനയും നടപ്പാക്കും എന്ന് വാശിപിടിക്കുന്ന ഇടതുപക്ഷസഖ്യത്തിത്തെ നയിക്കുന്നത് "മാർക്സിസ്റ്റ്" പാർട്ടികൾ ആണ്. എന്നാൽ ഈ ലേബൽ ഒരു വിരോധാഭാസം മാത്രമാണെന്ന് മാർക്സിസത്തിന്റെ എബിസി അറിയുന്ന എല്ലാവർക്കും ബോദ്ധ്യമുണ്ട്. ഇടതുപക്ഷം എന്നത് ഒരു സോഷ്യൽ ഡമോക്രറ്റിക് സഖ്യമാണ്, അതിന് മാർക്സിസവുമായി ഇന്ന് യാതൊരു ബന്ധവും ഇല്ല. "ജനക്ഷേമകരമായ പരിഷ്‌കാരങ്ങൾ" വഴി മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങൾ പരിഹരിക്കാനാവും എന്ന് വ്യാമോഹിക്കുന്ന സോഷ്യൽ ഡമോക്രസിക്കുറിച്ച് അതുകൊണ്ടാണ് സ്ലാവോയ് സിസക്, "ഇരുപതാം നൂറ്റാണ്ടിലുടനീളം മുതലാളിത്തത്തിനെതിരായ കമ്മ്യൂണിസ്റ്റ് ഭീഷണിയെ ചെറുക്കാൻ അണിനിരത്തപ്പെട്ട ഒരു ഉപകരണമായിരുന്നു സോഷ്യൽ ഡെമോക്രസി" എന്ന് അഭിപ്രായപ്പെട്ടത്.

മുതലാളിത്തത്തെ വിപ്ലവകരമായി പരിവർത്തനം ചെയ്യേണ്ടതിന്റെ ആവശ്യമില്ലെന്നും അതിന്റെ "മോശം വശങ്ങളെ" പരിഷ്കരിച്ചാൽ മാത്രം മതിയെന്നും വാദിക്കുന്ന സോഷ്യൽ ഡമോക്രറ്റിക് പാർട്ടികളെ നവലിബറലിസത്തിന്റെ തുടക്കത്തോട് കൂടി മുതലാളിത്തവ്യവസ്ഥ സ്വാംശീകരിച്ച് നിജ്ജീവമാക്കുകയാണ് ചെയ്തത്. എൺപതുകളുടെ ആദ്യപകുതിയോടു കൂടി തന്നെ യൂറോപ്പിലെ സോഷ്യൽ ഡമോക്രറ്റിക് പാർട്ടികൾ ഒന്നൊന്നായി നവലിബറൽ നയങ്ങളെ പുല്കിത്തുടങ്ങിയിരുന്നു. മാവോയുടെ മരണത്തെത്തുടർന്ന് 1978ൽ സാമ്പത്തികപരിഷ്കാരങ്ങൾക്ക് തുടക്കമിട്ട ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായിരം ആണ്ടോട് കൂടി നവലിബറിലസത്തെ പൂർണ്ണമായും സ്വീകരിച്ചു. സോഷ്യൽ ഡമോക്രസിയുടെ ഇന്ത്യൻ പതിപ്പുകൾ ആയ സിപിഎമ്മും സിപിഐയും നവലിബറലിസത്തിലേക്കുള്ള ചായ്‌വ് ആദ്യം പ്രകടമായി കാണിച്ചു തുടങ്ങിയത് ബംഗാളിൽ ആയിരുന്നു. അത് നന്ദിഗ്രാമിലേക്കും സിംഗൂരിലേക്കും അതിലൂടെ ബംഗാളിലെ ഇടതുപക്ഷത്തിന്റെ സർവ്വനാശത്തിലേക്കും നയിച്ചു എന്ന് നമുക്കറിയാം. ഇങ്ങു കേരളത്തിൽ കഴിഞ്ഞ മൂന്ന് ദശകങ്ങളായി ഇടതുപക്ഷം നവലിബറൽ പക്ഷത്തേക്ക് ക്രമേണയുള്ള യാത്രയിലാണ്. പാർട്ടിയിൽ വിഎസിന്റെ കലാപം ഇതിന്റെ പ്രത്യക്ഷരൂപങ്ങൾക്കെതിരെ ഉള്ളതായിരുന്നു. ഇന്ന് "വിഭാഗീയത" മുഴുവനായും തുടച്ചു നീക്കി സിപിഎം ഒരുമയോട് കൂടി നവലിബറൽ നയങ്ങളെ പുൽകിയിരിക്കുകയാണ്. സംസ്ഥാനസമ്മേളനത്തിലെ "വികസനയരേഖ" ഇതിന്റെ സാക്ഷ്യപത്രമാണ്. മുതലാളിത്തവ്യവസ്ഥയുടെ പ്രവർത്തനവും പ്രത്യുൽപ്പാദനവും സുഗമമായി നടക്കാൻ ആവശ്യമായ അടിസ്ഥാനവികസനവും സാമ്പത്തികപരിഷ്കാരങ്ങളും നടപ്പാക്കുക എന്നത് ഒരു നവലിബറൽ ഭരണകൂടത്തിന്റെ കടമ ആണ്. അതിന്റെ ഭാഗമായി വേണം കെ-റെയിൽ നടത്തി എടുക്കാനുള്ള ഇടതുപക്ഷത്തിന്റെ വ്യഗ്രതയെ കാണാൻ.

Accumulation by Dispossession ന്റെ കേരളീയ മാതൃക

ലോകപ്രശസ്ത മാർക്സിസ്റ്റ് ചിന്തകനായ ഡേവിഡ് ഹാർവി നവലിബറൽ മുതലാളിത്തത്തിന്റെ പ്രവർത്തനരീതിയെ അടയാളപ്പെരുത്തുന്നത് "കുടിയിറക്കലിലൂടെ ഉള്ള സമാഹരണം" (accumulation by dispossession) എന്ന ആശയം ഉപയോഗിച്ചാണ്. മുതലാളിത്തവളർച്ചക്ക് ആവശ്യമായ അടിസ്ഥാനസൗകര്യവികസനം ജനങ്ങളുടെ ചെലവിൽ, അവരുടെ ഭൂമിയും സ്വത്തും കവർന്നെടുത്തു കൊണ്ട്, അവരുടെ പ്രതിഷേധങ്ങളെ ചവിട്ടിയരച്ച് കൊണ്ട് നടപ്പാക്കുക എന്നത് ഇതിന്റെ ഭാഗമാണ്. ഇതിൽ നവലിബറൽ ഭരണകൂടത്തിന്റെ പങ്ക് തന്റെ 'A brief history of neoliberalism' എന്ന പഠനത്തിൽ ഹാർവി എടുത്ത് പറയുന്നുണ്ട്: "അക്രമത്തിന്റെ കുത്തകയുടേയും നിയമസാധുതയുടെ നിർവ്വചനത്തിന്റെയും സഹായത്തോടു കൂടി ഈ പ്രക്രിയകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ ഭരണകൂടം ഒരു നിർണായക പങ്ക് വഹിക്കുന്നു." ഇതിന്റെ ഒരു ക്ലാസ്സിക് ഉദാഹരണമാണ് കെ-റെയിലിന്റെ കാര്യത്തിൽ കേരളത്തിൽ നമ്മൾ ഇന്ന് കാണുന്നത്. ഹാർവിയുടെ ഈ ആശയത്തിന്റെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ കെ-റെയിലിനെതിരെയുള്ള കോൺഗ്രസ്സിന്റെയും ബിജെപിയുടെയും സമരം വെറും പ്രഹസനമാണെന്ന് മനസ്സിലാക്കുന്നതിൽ വിഷമമില്ല. കാരണം, ഈ നവലിബറൽ പ്രവർത്തനരീതിയെ അവർ ഭരണത്തിലിരിക്കുന്ന സ്ഥലങ്ങളിലെല്ലാം കോൺഗ്രസ്സ്-ബിജെപി ഭരണകൂടങ്ങൾ പിന്തുണച്ചിട്ടേ ഉള്ളൂ. അതുകൊണ്ട് ഇന്ന് നടക്കുന്ന സമരങ്ങളിൽ തങ്ങളുടെ ജീവിതോപാധികൾ തച്ചുടച്ചു കൊണ്ട് വളരാൻ വെമ്പുന്ന നവലിബറൽ മുതലാളിത്തത്തെയും അതിന് ചൂട്ട് പിടിക്കുന്ന ഭരണകൂടത്തെയും പ്രതിരോധിക്കുന്ന ജനങ്ങളോട് മാത്രമേ ഐക്യദാർഢ്യപ്പെടാൻ സാധിക്കുകയുള്ളു. അവരുടെ പ്രതിരോധത്തിന് ദിശയും ലക്ഷ്യവും പകരാൻ കെൽപ്പുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഇല്ല എന്നുള്ളത് വലിയ പോരായ്മ ആണ് താനും.

"കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നാലരമണിക്കൂറിൽ എത്താൻ സാധിക്കുന്നത് മോശം കാര്യമാണോ?" തുടങ്ങിയ വാദങ്ങൾ ഈ സാമൂഹികവിഷയത്തെ ലളിതവൽക്കരിച്ച് അതിന്റെ ഉള്ളടക്കം മുഴുവൻ ചോർത്തിക്കളയുവാൻ ഉദ്ദേശിച്ചുള്ളവയാണ്. കെ-റെയിൽ പ്രശ്നത്തിന്റെ സാമൂഹികവും രാഷ്ട്രീയവും വർഗ്ഗപരവുമായ ഉള്ളടക്കത്തെ അഭിമുഖീകരിക്കാനുള്ള ഭയമാണ് ഇത്തരം ലളിതവൽക്കരണത്തിന് പിന്നിൽ. അതുകൊണ്ടാണ് ശരി-തെറ്റ് എന്ന യാന്ത്രികദ്വന്ദ്വത്തിൽ ചർച്ചയെ തളച്ചിടാൻ ഇതുപോലുള്ള വാദങ്ങൾ ഉയർത്തുന്നവർ ശ്രമിക്കുന്നത്. ഈ പദ്ധതിയുടെ വർഗ്ഗപരവും സാമൂഹികവും ആയ ഉള്ളടക്കം മാർക്സിസ്റ്റ്‌ ആശയങ്ങളുടെ വെളിച്ചത്തിൽ നമ്മൾ കണ്ടു കഴിഞ്ഞു. എല്ലാ വൻകിട ഗതാഗതപദ്ധതികളുടെയും പോലെ തന്നെ ഇത് മുതലാളിത്തവ്യവസ്ഥയിലെ സർക്കുലേഷൻ പ്രക്രിയ സുഗമമാക്കാൻ ലക്‌ഷ്യം വെച്ചുള്ളതാണ്. ഇതിന്റെ പ്രധാനഗുണഭോക്താക്കൾ വരേണ്യഭരണവർഗ്ഗമാണ്. നവലിബറൽ മുതലാളിത്ത യുക്തിക്ക് മുഴുവനായും കീഴ്‌പ്പെട്ടു കഴിഞ്ഞ ഒരു സോഷ്യൽ ഡമോക്രറ്റിക് പാർട്ടിയും അത് നയിക്കുന്ന സഖ്യവുമാണ് ഇത് നടപ്പാക്കാൻ ശ്രമിക്കുന്നത്. "കുടിയിറക്കലിലൂടെ ഉള്ള സമാഹരണം" എന്ന നവലിബറൽ പ്രവർത്തനരീതിയുടെ മറ്റൊരു മാതൃക മാത്രമാണ് ഇവിടെ അരങ്ങേറുന്നത്. ഇതുപോലുള്ള സാഹചര്യങ്ങളിൽ ലോകത്തെല്ലായിടത്തും സംഭവിക്കുന്നത് പോലെ തന്നെ ജനങ്ങളെ വിശ്വാസത്തിൽ എടുക്കാതെ, നിർണ്ണായകമായ തീരുമാനങ്ങളിൽ ഒന്നും അവരുടെ പങ്കാളിത്തം ഇല്ലാതെ, സുതാര്യതയോ വ്യക്തതയോ ലവലേശം ഇല്ലാതെ, അവരുടെ പ്രതിഷേധത്തെ അടിച്ചമർത്തിക്കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കാൻ ശ്രമം നടക്കുന്നത്. ലാഭത്തിന്റെ യുക്തിയും സാമൂഹികനന്മയും പരസ്പരം പൊരുത്തപ്പെട്ടു പോകാത്തതുകൊണ്ട് പോരാടുന്ന ജനതയും നവലിബറൽ ഭരണകൂടവും തമ്മിലുള്ള സംഘർഷം ഒഴിവാക്കാനാവാത്തതാണ്.

യാത്രാവേഗം മൂന്നുമടങ്ങ് വർദ്ധിപ്പിക്കുന്ന ഒരു സംവിധാനത്തെ സാധാരണഗതിയിൽ ജനങ്ങൾ എതിർക്കേണ്ട കാര്യമില്ല. എന്നാൽ ലാഭം എന്ന അച്ചുതണ്ടിൽ തിരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥയിൽ വസ്തുനിഷ്ഠമായി വിമോചനസാദ്ധ്യത ഉള്ള സാങ്കേതികമുന്നേറ്റങ്ങൾ പോലും തങ്ങളുടെ ജീവിതോപാധികളെ ചോദ്യം ചെയ്യുന്നവയായാണ് ജനങ്ങൾക്ക് അനുഭവപ്പെടുക. പത്തൊൻപതാം നൂറ്റാണ്ടിൽ ഫാക്ടറികളിലെ യന്ത്രവൽക്കരണവുമായി ബന്ധപ്പെട്ട് മാർക്സ് നടത്തിയ ഈ പരാമർശം ഇന്ന് കെ-റെയിലിന്റെ കാര്യത്തിലും ശരിയാണ്. സാമൂഹികനന്മ പ്രധാനലക്ഷ്യമായുള്ള ഒരു വ്യവസ്ഥയിൽ മാത്രമേ സാങ്കേതികപുരോഗതിയുടെ എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തുന്ന ഇത്തരം വൻകിട പദ്ധതികൾ വർഗ്ഗവൈരുദ്ധ്യങ്ങൾ ഇല്ലാതെയും ജനസമ്മതിയോട് കൂടെയും ആസൂത്രണത്തിലും നടപ്പാക്കലിലും ജനങ്ങളുടെ ജനാധിപത്യപരമായ പങ്കാളിത്തത്തിലൂടെയും സാക്ഷാത്ക്കരിക്കാൻ സാധിക്കൂ. മുതലാളിത്തവ്യവസ്ഥയിലാവട്ടെ, അനുദിനം മൂർച്ഛിച്ച് കൊണ്ടിരിക്കുന്ന വർഗ്ഗവൈരുദ്ധ്യങ്ങൾക്കിടയിൽ തോക്കുകളുടെയും ലാത്തികളുടെയും അകമ്പടിയോടുകൂടി ജനങ്ങളെ വകഞ്ഞു മാറ്റിക്കൊണ്ട് മാത്രമേ ഇവ നടപ്പാക്കാൻ ആവൂ. അതുകൊണ്ട് കെ-റെയിൽ പോലുള്ള പദ്ധതികൾ ജനോപകാരപ്രദമായി യാഥാർത്ഥ്യമാവണം എന്ന് ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ലാഭാസക്തിക്ക് പകരം മനുഷ്യനന്മ ലക്ഷ്യമാക്കുന്ന ഒരു വ്യവസ്ഥക്ക് വേണ്ടി നിലകൊള്ളുക എന്നതാണ്.

('സമകാലിക മലയാളം' ആഴ്ചപ്പതിപ്പിന്റെ ഏപ്രിൽ 11 ലക്കത്തിൽ പ്രസിദ്ധീകരിച്ച "വിശുദ്ധവികസനവും ചില മാർക്സിയൻ ചിന്തകളും" എന്ന ലേഖനത്തിന്റെ വിപുലീകരിച്ച പതിപ്പ്.)    

Tuesday 19 April 2022

Russian missiles bring Prabhat Patnaik’s Theory of Imperialism crumbling down to earth!

Bipin Balaram

 

Russian missiles raining down on Ukrainian cities continue to cause immense human and material damage. But back in India they have produced an unlikely casualty. They have damaged, beyond repair, the reputation of Prabhat Patnaik’s newly concocted theory of imperialism. The Russian invasion has also shown that the premises on which Patnaik based his theory were wrong. As a consequence of these, Patnaik’s practical prescriptions to the Indian left, which are based on the theory and its premises, have been thoroughly undermined. 

Prabhat Patnaik’s basic premise was that the age of inter-imperialist rivalry was over. He claimed that the emergence of international finance capital, which is not tied to any particular nation-state, has led to the muting of imperialist rivalries. What this means, according to Patnaik, is that the theory of imperialism put forward by Lenin no longer holds true. As a consequence, Patnaik  concluded that the ‘Leninist Conjuncture’, which according to him was based on inter-imperialist wars and the consequent ‘imminence of revolution’, has been superseded. Based on this conclusion, Patnaik pointed out that the ‘right way’ for the Indian left is to shun Leninist revolutionary politics and ally with ‘progressive-democratic’ forces. Seeing that all this left the world with no valid theory of imperialism, Patnaik duly obliged us with a brand new one of his own!

Patnaik’s journey to his new theory of imperialism is a story in itself. As I have written about it in some detail elsewhere (Patnaiks’ Theory of Imperialism – A Requiem for (of) the Petty Bourgeois, available at https://revolutionaryspring.blogspot.com/2019/05/patnaiks-theory-of-imperialism-requiem.html), let me restrict myself to the essentials here. 

In 2000, in the introduction that he wrote for the Leftword Books edition of Lenin’s ‘Imperialism, the Highest Stage of Capitalism’, Patnaik vehemently defended Lenin’s theory of imperialism against suggestions that the world is moving towards a conflict-free ‘ultra-imperialism’ of the type suggested by Karl Kautsky. He wrote, 

The fact that globalisation of finance capital has brought about a degree of unity among the imperialist countries, at least in their dealings with the Third World, may create the impression that the world has moved to the Kautskyan vision of ‘ultra-imperialism’ rather than remaining submerged in ‘inter-imperialist rivalries’ as Lenin had prognosticated, that real developments have vindicated Kautsky rather than Lenin. To believe this, however, would constitute a serious misreading … of contemporary reality.” 

Thus, back then, Patnaik claimed that to view globalisation of finance capital as leading to a muting of inter-imperialist rivalries would “constitute a serious misreading of contemporary reality”. That was when Indian social democratic left boasted a fair bit of representation in the Parliament and was still considered an important player in national politics.  

But in the next 15 years, with the deepening of capitalist contradictions and the consequent growth of Hindutva fascism, the left became an insignificant national force. This was quite natural. Social democracy is based on the illusion that capitalism can be reformed from within. The deepening of capitalist contradictions and the socioeconomic crisis that this leads to, hence, decreases the popular appeal of social democracy. In the absence of genuine revolutionary alternatives, this tends to boost the prospect of fascist dispensations.

With its parliamentary presence dwindling, and its popular appeal restricted exclusively to Kerala (after being wiped out of West Bengal), the social democratic left wanted to ‘resurrect’ itself by striking opportunistic alliances with liberal-bourgeois parties. It was left to the social democratic intelligentsia, of which Prabhat Patnaik is the most prominent representative, to provide the necessary theoretical justification for such brazen opportunism. It is in this context that it suddenly dawned on Patnaik that Leninism has been ‘superseded’.

In 2016, in an article which appeared in The Hindu (Things that the left needs to do right, The Hindu, 24 May, 2016), he claimed that the world has moved “away from what one can call the ‘Leninist conjuncture’” and that the left has to “come to terms with a post-Leninist conjuncture, in order to remain viable.” He also claimed that this was made difficult “by a common but undesirable tendency among revolutionaries to place moral purity above practical politics”. By ‘moral purity’, he obviously meant an insistence on revolutionary orientation of working class politics and by ‘practical politics’ has in mind a willingness to enter into opportunistic alliances. 

The surprising thing was the reason given by Patnaik for the supersession of Leninism. He wrote that the present age is one characterised by “… a muting of inter-imperialist rivalries” mainly due to the “… emergence of globalised or international finance capital which saw all partitioning of the world as standing in the way of its freedom to move globally.” This is exactly the position that he equated with Kautskysm 15 years earlier and which he thought was a “ serious misreading of contemporary reality”. But now, he embraced the ultra-imperialist arguments of Kautsky and emphatically concluded that,

The era of struggles for repartitioning the world among rival nation-based monopoly combines was over since such combines no longer held centre stage. In short, the ‘Leninist conjuncture’ had been superseded; wars of course continued, but they did not express inter-imperialist rivalry, not even by proxy.”

Of course, social democratic intelligentsia are capable of such splendid theoretical volte face, especially when it helps them to justify opportunism.

A year later, he went a step further and came up, along with Utsa Patnaik, with his own theory of imperialism (‘A Theory of Imperialism’, Utsa Patnaik and Prabhat Patnaik, Columbia University Press, New York, 2017). Lenin had defined imperialism as the monopoly stage of capitalism and had characterised this stage as one marked by inter-imperialist rivalries. But the Patnaiks claimed that, with the muting of these rivalries, the Leninist theory of imperialism has been rendered invalid.

According to the Patnaiks’ new theory, imperialism is not a stage of capitalism (the highest stage, according to Lenin) but a specific approach of capitalism to the geographical asymmetry between temperate and tropical zones with respect to the capacity of production of certain agrarian commodities. They claimed that the ‘essence’ of imperialism was the imposition of income deflation upon the tropical countries by the advanced temperate countries with an eye to reduce local absorption of these commodities and make them available in temperate zones at non-increasing prices. I have demonstrated the laughable nature and the myriad inconsistencies and contradictions of this “theory” elsewhere (Patnaiks’ Theory of Imperialism – A Requiem for (of) the Petty Bourgeois, available at https://revolutionaryspring.blogspot.com/2019/05/patnaiks-theory-of-imperialism-requiem.html).

So, we see that the mainstay of Patnaik’s arguments that Leninism has been superseded and that Leninist theory of imperialism has been invalidated is his claim that globalised finance capital has muted inter-imperialist rivalries. Such a claim is the result of an uncritical generalisation of geopolitical appearance. After the fall of the Soviet Union, the US found themselves at the helm of a uni-polar world. This was just a particular geopolitical conjuncture and by no means meant that inter-imperialist rivalries were a thing of the past. There were contradictions between the US and the European powers inside NATO, and there were even contradictions among the imperialist powers of the European bloc, namely Germany, France and Britain. But the overarching dominance of the US tended to dampen such contradictions, with everyone more or less constrained to tow the US line. This gave the feeling, to those like Patnaik who are disinclined to see the socioeconomic churning behind the geopolitical appearance, that imperialism has been rendered conflict free.

The 2008 economic crisis and the erosion of the US military dominance in the middle east slowly changed the situation. The astounding economic and military rise of China and increased Russian assertion saw the growth of a rival imperialist bloc. The civil war in Syria, which was nothing but a proxy war between the US and Russia, was a turning point. Patnaik’s claim that “ wars of course continued, but they did not express inter-imperialist rivalry, not even by proxy” was proven wrong in Syria itself. If victory in Syria was not enough, the withdrawal of the US troops from Afghanistan emboldened Russia to further continue their military assertion. With the invasion of Ukraine, they have directly challenged the imperialist hegemony of the US-NATO axis.

Thus, the Russian attack on Ukraine clearly exposes the fault lines of world imperialism. The relative weakening of the US, the growing contradictions between the European powers (which resulted in the UK pulling out of the European Union) and the growth of the China-Russia imperialist axis show that inter-imperialist rivalries and resulting military conflicts are back on the agenda.

This consigns Prabhat Patnaik’s claims on the muting of inter-imperialist rivalries to the dustbin of history. It also upholds the value of Lenin’s theory of imperialism. Of course, no Marxist would claim that Lenin’s analysis of imperialism is literally valid, 100 years after it was framed. Imperialism has definitely evolved, but the correct framework for understanding it remains that developed by Lenin. Of course, as Patnaik claims, finance capital has become globalised. But this globalisation is mainly with respect to its operation, not its affiliation. In its affiliation, it remains securely moored to the nation-state of its origin and it cannot be otherwise under capitalist relations. Furthermore, it expects the nation-state to facilitate and smoothen its international operations through imperialist policies. Hence, finance capital still has material interest in backing the nation-state’s imperialist policies.

Thus, the Leninist thesis that imperialism is the monopoly stage of capitalism characterised by rivalries between leading capitalist powers leading to incessant military conflicts, sometimes by proxy and sometimes directly, remains true. Prabhat Patnaik’s ‘geographical’ theory of imperialism as arising from asymmetry in agrarian production capacities is a figment of his imagination. This theory was concocted specifically to offer theoretical justification for opportunism. The Russian missiles have destroyed Patnaik’s theory, which now lies buried inside the rubble.       

In a critique of Patnaik’s position, I wrote a few years ago that “Leninism is the living, throbbing, motoring force of history right now which the toiling class has to imbibe” (Hands off Lenin! - The ‘Patnaik Conjecture’ and the travesty of Leninism, available at https://revolutionaryspring.blogspot.com/2016/10/hands-off-lenin-patnaik-conjecture-and.html). That the social democrats and their academic representatives are uncomfortable with the revolutionary kernel of Leninism is quite understandable. But their pitiable efforts to consign Lenin to history books keep crashing against the walls of reality.

Tuesday 12 April 2022

കെ-റെയിലും മുതലാളിത്തവും പിന്നെ ഇടതുപക്ഷവും

 ബിപിൻ ബാലറാം 

 

"Has the bourgeoisie .... ever effected a progress without dragging individuals and people through blood and dirt, through misery and degradation?" - Karl Marx.


സഞ്ചാരവേഗത മൂന്നുമടങ്ങ് ഉയർത്തുന്ന ഒരു പദ്ധതിയെ എന്തിനാണ് എതിർക്കുന്നത്? കേരളത്തത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള യാത്ര നാലരമണിക്കൂറിൽ സാധ്യമാക്കുന്ന ഒരു സംവിധാനത്തെ ഇരു കൈകളും നീട്ടി സ്വാഗതം ചെയ്യുകയല്ലേ ജനങ്ങൾ ചെയ്യേണ്ടത്? അതിന്റെ ഗുണഗണങ്ങൾ അത്രക്ക് വ്യക്തമല്ലേ! കാഴ്ചയിൽ "നിഷ്കളങ്കമായ" ഇത്തരം സംശയങ്ങളാണ് ഇടതുപക്ഷവൃത്തങ്ങൾ ഉന്നയിക്കുന്നത്. അതുകൊണ്ട് തന്നെ കെ-റെയിലിനെതിരെ ഉയർന്നു വരുന്ന വികാരപരവും സമരോത്സുകവുമായ പ്രതിഷേധങ്ങളെല്ലാം ഇടതുപക്ഷത്തിന് "വിധ്വംശ-വിദ്രോഹ"ശക്തികൾ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായോ "തീവ്രവാദി"കളുടെ ഇടപെടലിന്റെ ഫലമായോ ഉയർന്ന് വരുന്നതാണ്. ഈ ധാരണ തികച്ചും സ്വാഭാവികമാണ്. കാരണം, ജനജീവിതത്തിന്റെ പലവശങ്ങളെയും സുഗമമാക്കാൻ കെൽപ്പുള്ള സംവിധാനങ്ങളെ എന്തിനാണ് ജനങ്ങൾ തന്നെ എതിർക്കുന്നത് എന്നത് വൈരുദ്ധ്യാത്മകയുക്തിയുടെ അടിസ്ഥാനത്തിൽ മാത്രം മനസ്സിലാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ അത് ഇന്നത്തെ ഇടതുപക്ഷത്തിന്റെ ഗ്രാഹ്യത്തിന് അപ്പുറത്താണ്.

എന്നാൽ ഈ വിരോധാഭാസം മാർക്സിസ്റ്റുകാർക്ക് വളരെ പരിചിതമാണ്. ഉദാഹരണത്തിന്, തങ്ങളുടെ അദ്ധ്വാനഭാരം പലമടങ്ങ് കുറക്കാൻ സഹായിക്കുന്ന യന്ത്രങ്ങളെ ഏത് സാഹചര്യത്തിൽ ആണ് ജനങ്ങളും തൊഴിലാളികളും ഭയത്തോടെയും വെറുപ്പോടെയും കാണുന്നത് എന്നത് മാർക്സ് തന്നെ സൂചിപ്പിക്കുന്നുണ്ട്. ഇത് ജനങ്ങളുടെയോ യന്ത്രങ്ങളുടെയോ കുഴപ്പമല്ല; വ്യവസ്ഥയുടെ കുഴപ്പമാണ്. ജനങ്ങളുടെ സമീപനത്തിൽ ഉള്ള വിരോധാഭാസം വ്യവസ്ഥയുടെ വൈരുദ്ധ്യങ്ങളുടെ പ്രതിഫലനം മാത്രമാണ്.

 
പൊതുനന്മ ലക്ഷ്യമാക്കിയുള്ള ഒരു വ്യവസ്ഥയിൽ അദ്ധ്വാനഭാരം കുറക്കുന്ന യന്ത്രങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കപ്പെടേണ്ടതാണ്. എന്നാൽ സ്വകാര്യലാഭം മാത്രം ലക്ഷ്യം വെച്ചുള്ള, ജനങ്ങൾക്ക് ജീവിക്കാൻ തങ്ങളുടെ അദ്ധ്വാനശേഷി വിൽക്കുക എന്നതല്ലാതെ വേറെ വഴിയില്ലാതെ ഒരു വ്യവസ്ഥയിൽ ആണ് യന്ത്രങ്ങളെ അവർ തങ്ങളുടെ ജീവിതോപാധി തട്ടിയെടുക്കുന്ന ഒന്നായി കാണുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ യന്ത്രവൽക്കരണത്തിന്റെ  പശ്ചാത്തലത്തിൽ മാർക്സ് ദർശിച്ച ഈ വൈരുദ്ധ്യത്തിന്റെ മറ്റൊരു രൂപം മാത്രമാണ് കെ-റെയിലിന്റെയും മറ്റ് പല "വികസനപദ്ധതി"കളുടെയും കാര്യത്തിൽ നമ്മൾ ഇന്ന് കാണുന്നത്.

ലെനിൻ നിരന്തരം ഓർമ്മപ്പെടുത്തി കൊണ്ടിരുന്ന പോലെ, ഭൗതികപരമായ വൈരുദ്ധ്യാത്മകതയുടെ അടിസ്ഥാനങ്ങളിൽ ഒന്ന് "There are no abstract truths; truth is always concrete" (അമൂർത്തമായ സത്യങ്ങളില്ല; സത്യം എപ്പോഴും മൂർത്തമാണ്) എന്നതാണ്. അതുകൊണ്ട് ഒരു പദ്ധതിയെയും നമുക്ക് അമൂർത്തമായി വിലയിരുത്താനാകില്ല. കേവലമായ സാങ്കേതിക-പാരിസ്ഥിതിക-സാമ്പത്തിക വാദങ്ങൾ കൊണ്ടും ഒരു പദ്ധതിയുടെ ശരിയും തെറ്റും അളക്കാൻ ആവില്ല. പദ്ധതിയുടെ സാമൂഹിക-വർഗ്ഗ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ അതിനെ വിലയിരുത്താൻ ആവൂ.
 
ഏതു സാഹചര്യത്തിൽ, എന്തിന് വേണ്ടി, ആര്, എങ്ങനെ ഒരു പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നു എന്നീ മൂർത്തമായ ചോദ്യങ്ങളിലൂടെ വേണം നമ്മൾ അതിന്റെ വർഗ്ഗ ഉള്ളടക്കം മനസ്സിലാക്കാൻ. നേരെമറിച്ച്, "കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നാലരമണിക്കൂറിൽ എത്താൻ പറ്റുന്നത് മോശം കാര്യമാണോ?" തുടങ്ങിയ "സിംപ്ലൻ" വാദങ്ങൾ കെ-റെയിൽ പദ്ധതിയെ അതിന്റെ സാമൂഹികപശ്ചാത്തലത്തിൽ നിന്നും അടർത്തിമാറ്റുവാൻ ഉദ്ദേശിച്ചുള്ളവയാണ്. കെ-റെയിൽ പ്രശ്നത്തിന്റെ സാമൂഹിക-രാഷ്ട്രീയ-വർഗ്ഗപരമായ ഉള്ളടക്കത്തെ അഭിമുഖീകരിക്കാൻ ഉള്ള ഭയമാണ് ഇത്തരം ലളിതവൽക്കരണത്തിന് പിന്നിൽ.

കെ-റെയിലിന്റെ യഥാർത്ഥ പ്രചോദനം

എന്തിന് വേണ്ടിയാണ് കെ-റെയിൽ നടപ്പാക്കുന്നത്? "ജനങ്ങൾക്ക് വേഗത്തിൽ സഞ്ചരിക്കാൻ" എന്നതാണ് പദ്ധതിയെ അനുകൂലിക്കുന്നവർ നൽകുന്ന ഉത്തരം. മുതലാളിത്തവ്യവസ്ഥയും അതിലെ ഒരു ഭരണകൂടവും ജനങ്ങളുടെ ക്ഷേമം മാത്രം ലക്ഷ്യം വെച്ച് അറുപത്തിമൂവായിരം കോടി രൂപയുടെ ഒരു പദ്ധതി ആവിഷ്കരിക്കും എന്ന് വിശ്വസിക്കാൻ അരിയാഹാരം കഴിക്കുന്നവർക്ക് ബുദ്ധിമുട്ടാണ്.

പത്തൊൻപതാം നൂറ്റാണ്ടിലെ യന്ത്രവൽക്കരണം മുതൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നിർമ്മിതബുദ്ധിയുടെ ഉപയോഗം വരെയുള്ള സകല മുതലാളിത്തസംരംഭങ്ങളും ലാഭത്തിന്റെ വർദ്ധനയും തൊഴിലാളിവർഗ്ഗത്തിന്റെ ശക്തിക്ഷയവും മാത്രം ലക്ഷ്യം വെച്ചുള്ളവയായിരുന്നു. വസ്തുനിഷ്ഠമായി നോക്കുമ്പോൾ ഇവയെല്ലാം തൊഴിലാളികളുടെ അദ്ധ്വാനഭാരം കുറയ്ക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. എന്നാൽ ഇത് ഒരിക്കലും അവയുടെ ലക്ഷ്യമായിരുന്നില്ല, മറിച്ച് ഒരു പാർശ്വഫലം മാത്രമായിരുന്നു. എന്ന് മാത്രമല്ല, ഇവ മൂലം അദ്ധ്വാനഭാരത്തിൽ ഉണ്ടാവുന്ന കുറവിന്റെ നേരിട്ടുള്ള ഗുണം കൊയ്യുന്നത് തൊഴിലാളികളോ സമൂഹമോ അല്ല, എപ്പോഴും മുതലാളിവർഗ്ഗമാണ്. തൊഴിലാളികൾക്ക് അവ നൽകുന്നത് കൂലിയിലെ കുറവും വർദ്ധിക്കുന്ന അരക്ഷിതാവസ്ഥയും മാത്രമാണ്. മുതലാളിത്തവ്യവസ്ഥയെ തന്നെ അതിവർത്തിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു എന്നതിലൂടെ ഇവ തൊഴിലാളിവർഗ്ഗത്തിന് വസ്തുനിഷ്ഠമായി ഗുണകരമാവുന്നുണ്ട്. പക്ഷെ ഇതും ഇത്തരം സംരംഭങ്ങളുടെ ലക്ഷ്യം അല്ല, ഉദ്ദേശിക്കാത്ത ഒരു അനന്തരഫലം മാത്രമാണ്.

കെ-റെയിലിന്റെ കാര്യത്തിലും ഇത് തന്നെയാണ് കഥ. ഈ വ്യവസ്ഥക്കും അതിലെ ഭരണകൂടത്തിനും ഗതാഗതസംവിധാനങ്ങളിലും ആ രംഗത്തെ അടിസ്ഥാനസൗകര്യങ്ങളിലും ഉള്ള താല്പര്യത്തിന് ജനങ്ങളുടെ സുഗമമായ സഞ്ചാരവുമായി യാതൊരു ബന്ധവുമില്ല. അത് ഉത്പന്നങ്ങളുടെ (commodities) വേഗത്തിലുള്ള സർക്കുലേഷൻ ലക്ഷ്യമാക്കിയുള്ള താല്പര്യമാണ്. ഈ താല്പര്യത്തിന്റെ അടിസ്ഥാനം ക്യാപിറ്റൽ രണ്ടാം വോള്യത്തിൽ മാർക്സ് കൃത്യമായി പഠിക്കുന്നുണ്ട് (രണ്ടാം വോള്യത്തിന്റെ ഉപശീർഷകം തന്നെ "The Process of Circulation of Capital" എന്നാണ് എന്ന് ഓർക്കുക). സർക്കുലേഷൻ പ്രക്രിയയുടെ വേഗം എങ്ങനെയാണ് വിറ്റുവരവ് സമയത്തെയും (turnover time), അത് വഴി ലാഭത്തെയും, മുതലാളിത്ത ഉത്പ്പാദനത്തിന്റെ നൈരന്തര്യത്തെ തന്നെയും ബാധിക്കുന്നത് എന്ന് മാർക്സ് കാണിച്ച് തരുന്നുണ്ട്. ഇതാണ് ഗതാഗതരംഗത്ത് വമ്പിച്ച മുതൽമുടക്കുള്ള പദ്ധതികൾ ഏറ്റെടുത്ത് നടത്താൻ മുതലാളിവർഗ്ഗം ഭരണകൂടങ്ങളെ നിരന്തരമായി നിർബന്ധിക്കുന്നതിന്റെ യഥാർത്ഥ കാരണം.

കെ-റെയിലിന്റെ പിന്നിലെയും അടിസ്ഥാനപ്രചോദനം ഇതുതന്നെയാണ്. കാരണം, മുതലാളിത്തത്തിൽ ജനങ്ങളുടെ സ്ഥാനം ഉത്പന്നങ്ങൾക്ക് തുല്യമാണ്. ഈ വ്യവസ്ഥയെ സംബന്ധിച്ചെടുത്തോളം ജനങ്ങൾ ലാഭത്തിന്റെ ഉറവിടമായ അദ്ധ്വാനശേഷിയുടെ വാഹകർ മാത്രമാണ്. പ്രധാന നഗരങ്ങളിലേക്കുള്ള മൂലധനത്തിന്റെയും സ്ഥാപനങ്ങളുടെയും കേന്ദ്രീകരണം തൊഴിലാളികളുടെ (പ്രത്യേകിച്ച് വൈറ്റ് കോളർ തൊഴിലാളികളുടെ) സർക്കുലേഷന്റെ പ്രാധാന്യം വർധിപ്പിച്ചിരിക്കുകയാണ്. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം, വ്യക്തികൾ എന്ന നിലയിലോ സാമൂഹികജീവികൾ എന്ന നിലയിലോ അല്ല, തൊഴിലാളികൾ എന്ന നിലയിലോ ഉപഭോക്താവ് എന്ന നിലയിലോ ഉള്ള ജനങ്ങളുടെ സർക്കുലേഷനിൽ മാത്രമാണ് വ്യവസ്ഥക്ക് താല്പര്യം എന്നതാണ്. ഈ പശ്ചാത്തലത്തിൽ ആണ് വലിയ നഗരങ്ങൾക്കകത്തുള്ള മെട്രോ പോലുള്ള സംവിധാനങ്ങളും വിവിധ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് ഗതാഗതസൗകര്യങ്ങളും മുതലാളിത്തവ്യവസ്ഥക്ക് പ്രധാനമായി വരുന്നത്. ഈ ഗണത്തിൽ പെടുന്ന ഒരു പദ്ധതിയാണ് സിൽവർ ലൈനും.

നമ്മൾ വിശകലനം ചെയ്യാൻ ഉദ്ദേശിച്ച മൂർത്തമായ ചോദ്യങ്ങളിൽ ആദ്യ രണ്ടെണ്ണം, ഏതു സാഹചര്യത്തിൽ, എന്തിന് വേണ്ടിയാണ് കെ-റെയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് എന്നിവ ആയിരുന്നു. ഇവയുടെ ഉത്തരങ്ങൾ ഇപ്പോൾ വ്യക്തമാണ്. അദ്ധ്വാനശേഷി എന്ന ഏറ്റവും പ്രധാനമായ ഉത്പന്നത്തിന്റെ വാഹകർ എന്ന നിലയിൽ തൊഴിലെടുക്കുന്ന ജനങ്ങളുടെ സർക്കുലേഷന്റെ പ്രാധാന്യം മുതലാളിത്തത്തിന് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആണ് ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്യപ്പെടുന്നത്. ഇവ അടിസ്ഥാനപരമായും മുതലാളിത്തവ്യവസ്ഥയുടെ നിലനിൽപ്പിനും നൈരന്തര്യത്തിനും വേണ്ടിയുള്ളവയാണ്.

പക്ഷെ ഈ പദ്ധതി "ജനനന്മക്ക്" വേണ്ടിയാണ് എന്ന് കരുതുന്ന ഇടതുപക്ഷ സഹയാത്രികർ ഉയർത്തുന്ന വാദം, ഇത് ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും ഒരു "കമ്മ്യൂണിസ്റ്റ്-മാർക്സിസ്റ്റ്" സർക്കാർ ആയതുകൊണ്ട് കെ-റെയിൽ മുതലാളിത്തവ്യവസ്ഥക്ക് വേണ്ടിയുള്ള ഒന്നാവാൻ ഒരു സാദ്ധ്യതയും ഇല്ല എന്നാണ്! ഇതിന്റെ സത്യാവസ്ഥ അടുത്ത രണ്ട് ചോദ്യങ്ങളുടെ ഉത്തരങ്ങൾ നമ്മോട് പറയും: ആര്, എങ്ങനെയാണ് ഈ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്?

ഇടതുപക്ഷം - നവലിബറൽ മുതലാളിത്തത്തെ പുൽകുന്ന സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രസ്ഥാനം

മാർക്സിസ്റ്റ്‌ എന്ന് ലേബൽ ഉള്ള ഇടതുപക്ഷത്തിലെ രണ്ട് പാർട്ടികളും, സിപിഎം മ്മും സിപിഐ യും, യഥാർത്ഥത്തിൽ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികൾ മാത്രമാണ്. മുതലാളിത്തത്തിന്റെ വിപ്ലവകരമായ പരിവർത്തനം ആവശ്യമില്ലെന്നും അതിന്റെ മോശം വശങ്ങളെ പരിഷ്കരിച്ചാൽ മാത്രം മതിയെന്നും കരുതുന്ന രാഷ്ട്രീയമാണ് സോഷ്യൽ ഡെമോക്രസിയുടേത്. അതിനാൽ തന്നെ അത് മാർക്സിസത്തിനും തൊഴിലാളിവർഗ്ഗരാഷ്ട്രീയത്തിനും നേർ വിപരീതമാണ്. സോഷ്യൽ ഡെമോക്രസിയുടെ ചരിത്രം അത് കാണിച്ചു തരുന്നുണ്ട്. സ്ലാവോയ് സിസെക് അഭിപ്രായപ്പെട്ടത് പോലെ, "ഇരുപതാം നൂറ്റാണ്ടിൽ ഉടനീളം മുതലാളിത്തത്തിനെതിരായ കമ്മ്യൂണിസ്റ്റ് ഭീഷണിയെ ചെറുക്കാൻ അണിനിരത്തപ്പെട്ട ഒരു ഉപകാരണമായിരുന്നു സോഷ്യൽ ഡെമോക്രസി."

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ കെയ്‌നീഷ്യൻ ക്ഷേമരാഷ്ട്രത്തിന്റെ തണലിൽ സോഷ്യൽ ഡെമോക്രസി തഴച്ച് വളർന്നു. എന്നാൽ അറുപതുകളുടെ അവസാനത്തോട് കൂടി, കെയ്‌നീഷ്യൻ പരിഷ്‌ക്കാരങ്ങൾക്ക് മുതലാളിത്തത്തിന്റെ അടിസ്ഥാനവൈരുദ്ധ്യങ്ങൾ പരിഹരിക്കാൻ ആവില്ല എന്ന് വ്യക്തമായപ്പോൾ സോഷ്യൽ ഡെമോക്രസിക്ക് നിൽക്കക്കള്ളി ഇല്ലാതായി. ഈ സാഹചര്യത്തിൽ ആണ് യൂറോപ്പിലെ സോഷ്യൽ ഡെമോക്രറ്റിക് പാർട്ടിൾ ഒന്നൊന്നായി നവലിബറലിസത്തെ പുല്കിയത്.

ഇന്ത്യയിലും ഇതിന് സമാനമായ കാര്യങ്ങളാണ് സംഭവിച്ചത്. സ്വാതന്ത്ര്യലബ്ദി മുതൽ എൺപതുകൾ വരെ നെഹ്രുവിയൻ സോഷ്യലിസം എന്ന പേരിൽ അറിയപ്പെട്ട ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിന്റെ തണലിൽ സിപിഎം, സിപിഐ പോലുള്ള സോഷ്യൽ ഡെമോക്രാറ്റിക്‌ കക്ഷികൾ വളർന്നു. എന്നാൽ നെഹ്രുവിയൻ ക്ഷേമരാഷ്ട്രത്തിന്റെ വൈരുദ്ധ്യങ്ങൾ ഉത്പാദിപ്പിച്ച പ്രതിസന്ധികൾ മുതലെടുത്ത് കൊണ്ട് ഇന്ത്യൻ മുതലാളിവർഗ്ഗം നവലിബറലിസത്തെ ഇവിടേക്ക് ആനയിച്ചപ്പോൾ ഈ കക്ഷികൾ വലിയ സംഭ്രമത്തിലായി. തൊണ്ണൂറുകളിൽ മുഴുവൻ ക്ഷേമരാഷ്ട്രത്തിന്റെ തിരിച്ചു വരവിനായി ഇവർ വാദിച്ചു കൊണ്ടേ ഇരുന്നു.

രണ്ടായിരത്തിന്റെ വരവോടു കൂടി ക്ഷേമരാഷ്ട്രത്തിന്റെ വിയോഗം അവരുടെ യൂറോപ്യൻ സുഹൃത്തുക്കളെപ്പോലെ തന്നെ ഇന്ത്യൻ സോഷ്യൽ ഡെമോക്രസിയും ഉൾക്കൊണ്ടു തുടങ്ങി. അങ്ങനെ അവർ നവലിബറലിസത്തിന്റെ പാതയിലൂടെയുള്ള അവരുടെ യാത്ര ആരംഭിച്ചു. ഇതിന്റെ ആദ്യ കാൽവെപ്പുകളാണ് നന്ദിഗ്രാം-സിംഗൂർ സംഭവങ്ങളിലേക്ക് നയിച്ചത്. അതോടെ ബംഗാളിൽ ഇടതുപക്ഷത്തിന്റെ അവസാനമായി.

നവലിബറൽ പക്ഷത്തേക്കുള്ള ചേക്കേറൽ ബംഗാളിൽ നടന്നത് പോലെ കേരളത്തിൽ അത്ര എളുപ്പമായിരുന്നില്ല. വിഎസിന്റെ നേതൃത്വത്തിൽ ശക്തമായ എതിർപ്പുണ്ടായി. ഈ കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളിൽ ആണ് ഈ എതിർപ്പുകളെ വകഞ്ഞു മാറ്റി "ഒറ്റക്കെട്ടായി" കേരളത്തിലെ സോഷ്യൽ ഡെമോക്രസി നിയോലിബറൽ പാതയിലേക്ക് മുഴുവനായും തിരിഞ്ഞത്. ഈ ദിശയിലുള്ള കാൽവെപ്പിന്റെ പ്രധാന സൂചനകളാണ് സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട "വികസനരേഖ"യും ഏതു വിധേനയും നടപ്പാക്കാൻ ശ്രമിക്കുന്ന കെ-റെയിലും.

അങ്ങനെ നോക്കുമ്പോൾ, "ആരാണ് കെ-റെയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്?" എന്ന ചോദ്യത്തിന്റെ ഉത്തരം വ്യക്തമാണ്. നവലിബറൽ മുതലാളിത്തത്തിന്റെ യുക്തി പൂർണ്ണമായും അംഗീകരിച്ച് കഴിഞ്ഞ, തൊഴിലാളിവർഗ്ഗരാഷ്ട്രീയത്തിന്റെ നേരെ എതിർ ദിശയിൽ സഞ്ചരിക്കുന്ന, ഒരു സോഷ്യൽ ഡെമോക്രാറ്റിക്‌ രാഷ്ട്രീയകക്ഷിയായ ഇടതുപക്ഷം ആണ് ഇതിന് ഇപ്പോൾ മുതിരുന്നത്. ഇനി ഒരു പ്രധാന ചോദ്യമാണ് ബാക്കി ഉള്ളത്. എങ്ങനെയാണ് ഈ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്?

കെ-റെയിൽ - "Accumulation by Dispossession" എന്ന നവലിബറൽ പ്രക്രിയയുടെ ഉത്തമ മാതൃക

തൊള്ളായിരത്തി എഴുപതുകളിൽ വെൽഫെയർ മുതലാളിത്തത്തിന്റെ പ്രതിസന്ധികൾ മുതലാക്കിക്കൊണ്ടാണ് ഒന്നാം ലോകരാജ്യങ്ങളിലെയെല്ലാം ഭരണവർഗ്ഗം നവലിബറൽ മുതലാളിത്തത്തിന് നാന്ദി കുറിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാഷ്ട്രീയകാരണങ്ങൾ കൊണ്ടാണ് ഒരു ക്ഷേമരാഷ്ട്രനയം പിന്തുടരാൻ ഈ രാജ്യങ്ങളിലെ ഭരണവർഗ്ഗം നിർബന്ധിതരായത്. കാൽ നൂറ്റാണ്ട് കാലത്തെ ക്ഷേമരാഷ്ട്രനയങ്ങൾ നിർണ്ണായകമായ മേഖലകളിൽ എല്ലാം മൂലധനത്തിന്റെ ശക്തിയും വ്യാപ്തിയും തടഞ്ഞു നിർത്തിയിരുന്നു. മാത്രമല്ല ഈ നയങ്ങൾ ജനങ്ങൾക്ക്, പ്രത്യേകിച്ചും തൊഴിലാളികൾക്ക്, ഒരു ശക്തമായ സാമൂഹിക സുരക്ഷാകവചം  തീർക്കുന്നതിൽ ഒരു പരിധി വരെ വിജയിച്ചിരുന്നു. ഈ കവചം ഇല്ലാതാക്കിക്കൊണ്ട് സമസ്ത മേഖലകളിലേക്കും മൂലധനത്തിന്റെ കടന്നുകയറ്റം ഉറപ്പാക്കേണ്ടത് നവലിബറൽ മുതലാളിത്തത്തിന്റെ ആവശ്യമായിരുന്നു. തൊഴിലാളികളുടെ സംഘടിത ശക്തി തകർക്കാതെ ഇത് സാധ്യമായിരുന്നില്ല. അതുകൊണ്ടാണ് നവലിബറൽ ഘട്ടത്തിന്റെ തുടക്കത്തിൽ തന്നെ തൊഴിലാളികൾക്കെതിരേയും ട്രേഡ് യൂണിയനുകൾക്കെതിരെയും വ്യാപകമായ അടിച്ചമർത്തൽ ഈ രാജ്യങ്ങളിലെ ഭരണവർഗ്ഗം അഴിച്ചുവിട്ടത്. ബ്രിട്ടനിൽ താച്ചറും അമേരിക്കയിൽ റീഗനും, മറ്റൊരു രാഷ്ട്രീയ സാഹചര്യത്തിൽ ചൈനയിൽ ദെങ്ങ് ഷാവോ പിങ്ങും (ഒരു പരിധി വരെ ഇന്ത്യയിൽ രാജീവ് ഗാന്ധിയും) ആണ് ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത്.

നവലിബറൽ നയങ്ങളുടെ പ്രധാന ലക്‌ഷ്യം സമസ്ത മേഖലകളിലേക്കും മൂലധനത്തിന് കടന്നുകറയാനും അധീശത്വം ഉറപ്പിക്കാനും വേണ്ട സാഹചര്യവും സൗകര്യവും ഒരുക്കുക എന്നതായിരുന്നു. ഇത് മുതലാളിത്തത്തിന്റെ പ്രാരംഭഘട്ടത്തിൽ അരങ്ങേറിയ, മാർക്സ് "primitive accumulation" എന്നു വിളിച്ച, പ്രക്രിയയോട് സാമ്യമുള്ളതായിരുന്നു. സകലത്തിന്റെയും സ്വകാര്യവൽക്കരണം, ഫിനാൻസ് മൂലധനത്തിന്റെയും അതിനോടൊപ്പം തന്നെ വലിയ തോതിലുള്ള ഊഹക്കച്ചവടങ്ങളുടെയും വളർച്ച, സാമ്പത്തിക രംഗത്ത് നിന്നും ഭരണകൂടങ്ങളുടെ പൂർണ്ണമായും ഉള്ള പിന്മാറ്റം, സാമൂഹിക ചെലവുകളിൽ ഉള്ള പരമാവധി വെട്ടിച്ചുരുക്കൽ തുടങ്ങിയ നയങ്ങളിലൂടെ നടപ്പാക്കപ്പെട്ട നവലിബറൽ പരിഷ്കാരങ്ങളെ അതുകൊണ്ടാണ് ഡേവിഡ് ഹാർവി "accumulation by dispossession" എന്ന് വിളിച്ചത്.

Accumulation by dispossession ന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്, അത് ജനങ്ങളുടെ ചിലവിൽ മുതലാളിത്തത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കാൻ ശ്രമിക്കുന്നു എന്നതാണ്. നവലിബറൽ കാലത്തെ വൻകിട പദ്ധതികളിൽ ഏതാണ്ടെല്ലാം തന്നെ ജനങ്ങളുടെ പണം കൊണ്ട്, ജനങ്ങളെ അവരുടെ വാസസ്ഥലങ്ങളിൽ നിന്ന് ആട്ടിയോടിച്ച്, അവരുടെ ജീവിതോപാധികൾ കവർന്നെടുത്ത്, നിർമ്മിക്കപ്പെടുന്നവയാണ്. എന്നാൽ ഇവയുടെ നേട്ടങ്ങൾ അനുഭവിക്കുന്നതാവട്ടെ മുതലാളിവർഗ്ഗം മാത്രമാണ് താനും. ഇതിന്റെ നല്ല ഒരു ഉദാഹരണമാണ് കെ-റെയിൽ.

കെ-റെയിൽ പൂർണ്ണമായും മുതലാളിത്തവ്യവസ്ഥക്ക് വേണ്ടിയുള്ള ഒരു പദ്ധതി ആണെന്ന് നമ്മൾ കണ്ടതാണ്. എന്നാൽ അത് നടപ്പാക്കുന്നതാവട്ടെ ഗവൺമെന്റിന്റെ പണം ഉപയോഗിച്ചാണ്. കടമെടുക്കുന്ന പണം തിരിച്ചടക്കേണ്ടതും ഗവൺമെന്റ് തന്നെയാണ്. ഗവൺമെന്റിറ്റിന്റെ പക്കലുള്ള പണം എന്നത് സാമൂഹികമിച്ചതിന്റെ (social surplus) ഒരു ഭാഗം ആണ്; മൂല്യത്തിന്റെ ഉറവിടം പ്രകൃതിയും മനുഷ്യന്റെ അദ്ധ്വാനശേഷിയും മാത്രം ആണെന്ന മാർക്സിയൻ ആശയം പ്രകാരം ഈ സാമൂഹികമിച്ചതിന്റെ അവകാശികൾ ജനങ്ങൾ മാത്രമാണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. അങ്ങനെ, ജനങ്ങളുടെ അദ്ധ്വാനത്തിന്റെ മാത്രം ഫലമായ സാമൂഹികമിച്ചം മുതലാളിവർഗ്ഗത്തിനും വ്യവസ്ഥക്കും വേണ്ടി ചിലവാക്കപ്പെടുകയാണ് എന്നതാണ് കെ-റെയിലിനെ accumulation by dispossession ന്റെ ഉദാഹരണം ആക്കുന്ന ഒന്നാമത്തെ ഘടകം. രണ്ടാമത്തെ ഘടകം, നല്ലൊരു വിഭാഗം ജനങ്ങളെ അവരുടെ വാസസ്ഥലങ്ങളിൽ നിന്നും, അവർ ജീവിതോപാധി കണ്ടെത്തുന്ന സാഹചര്യങ്ങളിൽ നിന്നും കുടിയിറക്കിക്കൊണ്ടാണ് ഇത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് എന്നതാണ്.

അനുകൂലമായ ജനവിധി മുതലാളിത്തത്തെ സേവിക്കാനുള്ള ലൈസൻസ് ആണോ?

മുഴുവനായും ജനങ്ങളുടെ പണവും വിഭവങ്ങളും കൊണ്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി ആണെങ്കിലും, അതിന്റെ ആസൂത്രണത്തിന്റെയോ നടപ്പാക്കലിന്റെയോ ഏതെങ്കിലും ഘട്ടത്തിൽ ജനങ്ങളുടെ ജനാധിപത്യപരമായ പങ്കാളിത്തം ഉറപ്പാക്കാൻ യാതൊരു ശ്രമവും ബന്ധപ്പെട്ടവർ നടത്തിയിട്ടില്ല. പകരം, നവലിബറൽ "വികസന"പദ്ധതികളുടെ സ്ഥിരം മാതൃകയിൽ, മേലെ നിന്നും കെട്ടിയിറക്കിയ ഒരു പദ്ധതി ആണ് കെ-റെയിലും. നമ്മുടെ കൈയ്യിലുള്ള പരിമിതമായ സാമൂഹികമിച്ചം നമ്മൾ ഇന്ന് ചിലവാക്കേണ്ടത് സിൽവർലൈനിന് വേണ്ടിയാണ് എന്ന് തീരുമാനിച്ചത് ആരാണ്? ജനങ്ങളുടെ ആവശ്യം എന്താണ് എന്ന് അവരോടാലോചിക്കാതെ തീരുമാനിക്കാൻ ആരാണ് ഇവർക്ക് അധികാരം കൊടുത്തത്?

ഇതിന് ന്യായീകരണമായി പറയുന്നത് ഈ പദ്ധതി ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിൽ ഉള്ളതാണെന്നും, ഇടതുപക്ഷത്തിന് അനുകൂലമായ ജനവിധി ഈ പദ്ധതിക്കുള്ള ജനങ്ങളുടെ പച്ചക്കൊടി ആണെന്നുമാണ്. ഈ വാദം ആനവങ്കത്തരമാണ്. അങ്ങനെയെങ്കിൽ, കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയണം എന്നതും അയോദ്ധ്യയിൽ രാമക്ഷേത്രം പണിയണം എന്നതും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം എന്നതും എത്രയോ കാലങ്ങളായി ഹിന്ദുത്വ ഫാഷിസത്തിന്റെ പ്രഖ്യാപിത ആവശ്യങ്ങളാണ്. ഇവ ഉയർത്തിക്കാട്ടിയാണ് അവർ പല തിരഞ്ഞെടുപ്പുകളെയും നേരിടുന്നതും. അപ്പോൾ ഫാഷിസ്റ്റ് കക്ഷികൾക്ക് അനുകൂലമായി വരുന്ന ജനവിധികൾ ഇതെല്ലാം നടപ്പാക്കാനുള്ള ജനങ്ങളുടെ പച്ചക്കൊടി ആയി ഇടതുപക്ഷം വ്യാഖ്യാനിക്കുമോ? അങ്ങനെയെങ്കിൽ ഇതിനെല്ലാം എതിരെ അവർ നിരന്തരം പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നത് എന്തിനാണ്?

മുതലാളിത്തവ്യവസ്ഥയിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളെ കുറിച്ചുള്ള മാർക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടിന് നേർ വിപരീതമാണ് "ജനവിധി" ഉയർത്തിപ്പിടിച്ചുള്ള ഈ ന്യായീകരണം. "The oppressed are allowed once every few years to decide which particular representatives of the oppressing class shall represent and repress them in parliament" എന്ന് മാർക്സ് പരിഹസിച്ച തെരഞ്ഞെടുപ്പ് പ്രക്രിയയെ മുൻനിർത്തിയാണ് ഇന്ന് ഇടതുപക്ഷം ഊറ്റം കൊള്ളുന്നത് എന്നത് കൗതുകകരമാണ്. ജനങ്ങളുടെ ഇച്ഛ പ്രതിഫലിപ്പിക്കാൻ മുതലാളിത്തവ്യവസ്ഥയിലെ തിരഞ്ഞെടുപ്പുകൾക്ക് ആവില്ല എന്ന മാർക്സിസ്റ്റ്‌ വാദം ലെനിൻ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്: "We must also note that Engels is most explicit in calling universal suffrage as well an instrument of bourgeois rule .... The petty bourgeois democrats themselves share, and instill into the minds of the people, the false notion that universal suffrage 'in the present day state' is really capable of revealing the will of the majority of the working people and of securing its resolution." സാർവത്രിക വോട്ടവകാശം ഭൂരിപക്ഷം അദ്ധ്വാനിക്കുന്ന ജനങ്ങളുടെയും ഇച്ഛ വെളിപ്പെടുത്താൻ ശരിക്കും പ്രാപ്തമാണെന്ന തെറ്റായ ധാരണ പെറ്റി ബൂർഷ്വാ ജനാധിപത്യവാദികൾ പങ്കുവയ്ക്കുകയും ജനങ്ങളുടെ മനസ്സിൽ കുത്തിവയ്ക്കുകയും ചെയ്യുന്നു എന്ന ലെനിന്റെ ആശയം ജനവിധിയും പൊക്കിപ്പിടിച്ചു കൊണ്ട് ഇടതുപക്ഷം നടത്തുന്ന ന്യായീകരണത്തെ കൃത്യമായി തുറന്ന് കാട്ടുന്നുണ്ട്.

ബിജെപിയുടെയും കോൺഗ്രസ്സിന്റെയും പൊറാട്ട് നാടകം

ജനങ്ങളുടെ ചിലവിൽ, അവരെ അവരുടെ ജീവിതസാഹചര്യങ്ങളിൽ നിന്ന് ആട്ടിയിറക്കിക്കൊണ്ട്, മുതലാളിവർഗ്ഗത്തിന് വേണ്ടി ഇത്തരം ഒരു പദ്ധതി യാഥാർഥ്യമാക്കാൻ ശ്രമിക്കുമ്പോൾ ജനങ്ങളുടെ ഭാഗത്തു നിന്നും നൈസർഗ്ഗികവും വികാരപരവുമായ പ്രതിഷേധങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ലോകത്തെല്ലായിടത്തും നവലിബറൽ മുതലാളിത്തത്തിന് വേണ്ടിയുള്ള പദ്ധതികളെ എതിരിടുന്നത് ഇത്തരം ജനരോഷം തന്നെയാണ്. കേരളത്തിലും കെ-റെയിൽ വിരുദ്ധസമരങ്ങളുടെ പ്രധാന ഉറവിടം ഈ ജനരോഷമാണ്. പക്ഷെ ഈ ജനരോഷത്തെ ഹൈജാക്ക് ചെയ്ത് കൊണ്ട് കോൺഗ്രസ്സും ബിജെപിയും നടത്തുന്ന കെ-റെയിൽ വിരുദ്ധ സമരങ്ങൾ വിലകുറഞ്ഞ രാഷ്ട്രീയ പൊറാട്ട് നാടകം മാത്രമാണ്.

നവലിബറൽ മുതലാളിത്തത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ചത് കോൺഗ്രസ്സ് ആണ്. അതിനെ പൂർവ്വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ട് പോകുന്നത് ബിജെപി ആണ്. Accumulation by dispossession എന്ന നവലിബറൽ നയം ഇന്ത്യയിൽ പലയിടത്തും ജനകീയപ്രക്ഷോഭങ്ങളെ അടിച്ചമർത്തിക്കൊണ്ട് നടപ്പാക്കുന്നത് കോൺഗ്രസ്സ് - ബിജെപി സർക്കാരുകൾ ആണ്. ഈ രണ്ട് പാർട്ടികളും നവലിബറൽ മുതലാളിത്തത്തിന്റെയും ഇന്ത്യൻ മുതലാളിവർഗ്ഗത്തിന്റെയും ഏറാൻ മൂളികൾ മാത്രമാണ്. കെ-റെയിലിനെ സംബന്ധിച്ചെടുത്തോളം അവരുടെ ബേജാറ് ഈ പദ്ധതിയുടെ സാക്ഷാത്കാരം ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പിൽ നേട്ടങ്ങൾ ഉണ്ടാക്കി കൊടുക്കുമോ എന്നത് മാത്രമാണ്. നാളെ അധികാരത്തിൽ എത്തുകയാണെങ്കിൽ ഇതിനേക്കാൾ ഭീകരമായ അടിച്ചമർത്തലുകളുടെ ബലത്തിൽ ഇതിനേക്കാൾ വിപുലമായ മുതലാളിത്തപദ്ധതികൾ നടപ്പാക്കാൻ ഇവർ മുൻപന്തിയിൽ ഉണ്ടാവും.

ബിജെപി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ ഫാഷിസം, കോൺഗ്രസ്സിന്റെ ലിബറൽ ജനാധിപത്യം, ഇടതുപക്ഷം പ്രതിനിധീകരിക്കുന്ന സോഷ്യൽ ഡെമോക്രസി - ഇവയെല്ലാം മുതലാളിത്തത്തിന്റെ വിവിധ രാഷ്ട്രീയ പുറം തോടുകൾ മാത്രമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് മുതലാളിത്തം തരാതരം പോലെ ഇവയെ എടുത്തണിയുന്നു എന്നേയുള്ളൂ. നവലിബറൽ മുതലാളിത്തത്തോടുള്ള സമീപനത്തിൽ അടിസ്ഥാനപരമായി ഈ മൂന്ന് കക്ഷികൾക്കും ഒരേ നിലപാട് തന്നെയാണ്. ജനങ്ങളുടെ ചിലവിൽ മുതലാളിവർഗ്ഗത്തെ സേവിക്കുന്നതിൽ ആരാണ് മുൻപിൽ എന്ന മത്സരം മാത്രമാണ് ഇവർ തമ്മിൽ ഉള്ളത്. അതുകൊണ്ടുതന്നെ ഇവർ തമ്മിൽ നടത്തുന്ന രാഷ്ട്രീയ നിഴൽയുദ്ധങ്ങളിൽ ജനങ്ങൾ പാവകളായി മാറരുത്. മുതലാളിത്തവ്യവസ്ഥക്കും അതിന്റെ സേവകരായ സകല വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികൾക്കും എതിരായ മുന്നേറ്റമാണ് ജനപക്ഷത്തു നിന്നും ഉയരേണ്ടത്.

പ്രശ്നം അതിവേഗ റെയിലിനല്ല, വ്യവസ്ഥക്കാണ്!

ശാസ്ത്രസാങ്കേതിക രംഗത്തെ മുന്നേറ്റങ്ങൾ സാദ്ധ്യമാക്കുന്ന അതിവേഗ റെയിൽ പാത അടക്കമുള്ള ഒരു സംവിധാനവും തത്വത്തിൽ മോശമല്ല. എന്നാൽ വർഗ്ഗവൈരുദ്ധ്യങ്ങൾ മൂർച്ഛിച്ച് നിൽക്കുന്ന ഒരു സമൂഹത്തിൽ, ഏകാധിപത്യപരമായി, ഭരണവർഗ്ഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി, ഒരു വലിയ വിഭാഗം ജനങ്ങളുടെ എതിർപ്പിനെ തോക്കുകളുടെയും ലാത്തിയുടെയും അകമ്പടിയോടു കൂടി വകഞ്ഞു മാറ്റി ഇത്തരം പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുമ്പോഴാണ് അത് ജനവിരുദ്ധമായി മാറുന്നത്. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു വ്യവസ്ഥയിൽ ജനങ്ങളുടെ മെക്കിട്ട് കേറാതെ ഒരു പദ്ധതിയും നടപ്പാക്കാൻ സാധിക്കില്ല താനും. മുതലാളിത്തവ്യവസ്ഥക്കുള്ളിൽ സംഭവിക്കുന്ന ഓരോ പുരോഗതിക്കും ജനങ്ങളുടെ രക്തത്തിന്റെയും മാംസത്തിന്റെയും മണമുണ്ട്. അതുകൊണ്ടാണ് മാർക്സ് "capital comes dripping from head to toe, from every pore, with blood and dirt" എന്ന് പറഞ്ഞത്. ജനജീവിതം സുഗമമാക്കാൻ ഉപകരിക്കുന്ന, വിമോചനസാദ്ധ്യതയുള്ള സാങ്കേതിക മുന്നേറ്റങ്ങൾ പോലും ജനങ്ങളെ അടിച്ചമർത്താനും അവരിൽ നിന്നും ലാഭം പിഴിയാനും ഉള്ള ഉപകരണങ്ങളായി പരിണമിക്കുന്നത് ഈ വ്യവസ്ഥയുടെ അടിസ്ഥാനപരമായ വൈരുദ്ധ്യം കാരണമാണ്.

വ്യക്തികളെയും ജനങ്ങളെയും, ചോരയിലൂടെയും ചെളിയിലൂടെയും ദുരിതത്തിലൂടെയും അധഃപതനത്തിലൂടെയും വലിച്ചിഴക്കാതെ മുതലാളിത്തത്തിൽ ഒരു പുരോഗതിയും ഇതുവരെ സാദ്ധ്യമായിട്ടില്ല എന്ന് മാർക്സ് പറഞ്ഞത് ഈ കാരണത്താൽ ആണ്. അതുകൊണ്ട് നമ്മൾ മനസ്സിലാക്കേണ്ടത് പ്രശ്നം അതിവേഗ റെയിലിനല്ല, വ്യവസ്ഥക്കാണ് എന്നാണ്. ഈ വ്യവസ്ഥക്കുള്ളിൽ കെ-റെയിൽ പോലുള്ള പദ്ധതികൾ മുതലാളിത്ത ചൂഷണത്തിന്റെയും മൂലധനസഞ്ചയത്തിന്റെയും ഉപകരണങ്ങൾ മാത്രമാണ്. അവയുടെ പുരോഗമന സാദ്ധ്യതകൾ മുതലാളിത്തത്തിനുള്ളിൽ സാക്ഷാത്കരിക്കപ്പെടില്ല. പകരം, അവ വെറും വരേണ്യവർഗ്ഗക്കാർക്ക് മാത്രം പ്രയോജനകരമാവുന്ന ഒന്നായി ചുരുങ്ങും. കേരളത്തിലെ അദ്ധ്വാനിക്കുന്ന ജനതയെ സംബന്ധിച്ചെടുത്തോളം കെ-റെയിൽ ഒരു കെട്ടുകാഴ്ച മാത്രമാണ്. പക്ഷെ ഈ ജനതയുടെ ചിലവിൽ, അവരെ കുടിയിറക്കിക്കൊണ്ട്, അവരുടെ പ്രതിഷേധങ്ങളെ അടിച്ചമർത്തിക്കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം.

ലാഭാസക്തിക്ക് പകരം മനുഷ്യനന്മ പ്രധാനലക്ഷ്യമായുള്ള ഒരു വ്യവസ്ഥയിൽ മാത്രമേ സാങ്കേതികപുരോഗതിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഇത്തരം പദ്ധതികൾ "ജനങ്ങൾക്ക് വേണ്ടി, ജനങ്ങളാൽ" നടപ്പാക്കപ്പെടുകയുള്ളൂ. വർഗ്ഗവൈരുദ്ധ്യങ്ങളിൽ പെട്ടുഴയാത്ത അത്തരം ഒരു വ്യവസ്ഥയിലേ ഇവ ജനാധിപത്യപരമായും ജനസമ്മിതിയോടു കൂടെയും ജനോപകാരപ്രദമായും സാക്ഷാത്ക്കരിക്കാൻ ആവുകയുള്ളൂ. അതുകൊണ്ട് കെ-റെയിൽ പോലുള്ള ബൃഹദ് പദ്ധതികൾ ജനജീവിതം സുഗമമാക്കുന്നതിന് വേണ്ടി നിലവിൽ വരണം എന്ന് ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് അത്തരം ഒരു വ്യവസ്ഥക്ക് വേണ്ടിയുള്ള വർഗ്ഗമുന്നേറ്റത്തിൽ പങ്കാളികൾ ആവുക എന്നതാണ്.